മതേതര സമൂഹത്തിൻ വേണ്ട ധീരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി ജി.സുധാകരനും; നിലവിളക്കും പ്രാർത്ഥനയും വേണ്ട.

ആലപ്പുഴ: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സർക്കാറോ ഫീസുകളിൽ പ്രവർത്തി സമയം നഷ്ടപ്പെടുത്തി നടത്തുന്ന ഓണാഘോഷ – പൂക്കള  മൽസരങ്ങൾ ക്കെതിരെ പിണറായി വിജയൻ മുന്നോട്ട് വന്നത്.

അതിനെ ചുവടുപിടിച്ചെന്ന പോലെയാണ് മന്ത്രി ജി.സുധാകരന്റെ  പ്രസ്താവന. സർക്കാർ പരിപാടികളിലും സ്കൂളുകളിലെ പരിപാടികളിലും നിലവിളക്ക് കൊളുത്തുന്നതും ദൈവത്തെ വർണിച്ച് പ്രാർത്ഥന നടത്തുന്നതും ഒഴിവാക്കണ മെന്നാണ് മന്ത്രി പറയുന്നത്.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

സർക്കാറിന്റെ പൊതുപരിപാടിയിൽ നിലവിളക്ക് തെളിയിക്കേണ്ട ആവശ്യം ഇല്ല ,ഇത് ഭരണഘടനാപരമല്ല. ആരെയു നിർബന്ധിക്കേണ്ടതുമില്ല, എതിർക്കേണ്ടതുമില്ല.

നിലവിളക്ക് കൊളുത്താത്തതിന്റെ പേരിൽ ഒരു മുൻ മന്ത്രിയെ ആരോപണങ്ങളിലൂടെ വളഞ്ഞിട്ട് അക്രമിച്ച നടപടി ശരിയല്ല. സർക്കാർ പരിപാടി മതപരിപാടി ആക്കേണ്ടതില്ല. ദേശഭക്തിഗാനം ആലപിക്കാം.

ഹിന്ദു പുരോഹിതൻമാർ നല്ല രീതിയിൽ വസ്ത്രം ധരിക്കണം എന്ന എന്റെ അഭിപ്രായം ഇപ്പോഴും നില നിൽക്കുന്നു.ഇത് ചോദ്യം ചെയ്യുന്നവരുടെ  സംസ്കാരം ബ്രാഹ്മണ  മേധാവിത്തത്തിന് അനുകൂലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
[masterslider id="10"]

Related posts