മതേതര സമൂഹത്തിൻ വേണ്ട ധീരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി ജി.സുധാകരനും; നിലവിളക്കും പ്രാർത്ഥനയും വേണ്ട.

ആലപ്പുഴ: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സർക്കാറോ ഫീസുകളിൽ പ്രവർത്തി സമയം നഷ്ടപ്പെടുത്തി നടത്തുന്ന ഓണാഘോഷ – പൂക്കള  മൽസരങ്ങൾ ക്കെതിരെ പിണറായി വിജയൻ മുന്നോട്ട് വന്നത്.

അതിനെ ചുവടുപിടിച്ചെന്ന പോലെയാണ് മന്ത്രി ജി.സുധാകരന്റെ  പ്രസ്താവന. സർക്കാർ പരിപാടികളിലും സ്കൂളുകളിലെ പരിപാടികളിലും നിലവിളക്ക് കൊളുത്തുന്നതും ദൈവത്തെ വർണിച്ച് പ്രാർത്ഥന നടത്തുന്നതും ഒഴിവാക്കണ മെന്നാണ് മന്ത്രി പറയുന്നത്.

  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ

സർക്കാറിന്റെ പൊതുപരിപാടിയിൽ നിലവിളക്ക് തെളിയിക്കേണ്ട ആവശ്യം ഇല്ല ,ഇത് ഭരണഘടനാപരമല്ല. ആരെയു നിർബന്ധിക്കേണ്ടതുമില്ല, എതിർക്കേണ്ടതുമില്ല.

നിലവിളക്ക് കൊളുത്താത്തതിന്റെ പേരിൽ ഒരു മുൻ മന്ത്രിയെ ആരോപണങ്ങളിലൂടെ വളഞ്ഞിട്ട് അക്രമിച്ച നടപടി ശരിയല്ല. സർക്കാർ പരിപാടി മതപരിപാടി ആക്കേണ്ടതില്ല. ദേശഭക്തിഗാനം ആലപിക്കാം.

ഹിന്ദു പുരോഹിതൻമാർ നല്ല രീതിയിൽ വസ്ത്രം ധരിക്കണം എന്ന എന്റെ അഭിപ്രായം ഇപ്പോഴും നില നിൽക്കുന്നു.ഇത് ചോദ്യം ചെയ്യുന്നവരുടെ  സംസ്കാരം ബ്രാഹ്മണ  മേധാവിത്തത്തിന് അനുകൂലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്
[masterslider id="10"]

Related posts

Click Here to Follow Us