വന്‍കിട കെട്ടിട നിര്‍മാതാക്കള്‍ക്കും രാഷ്ട്രീയകാര്‍ക്കും അനധികൃത കുടിയേറ്റത്തില്‍ പങ്ക്; ആരോപണവുമായി എന്‍ ആര്‍ രമേഷ്

ബെങ്ങലുരു : ബി ബി എം പി യുടെ നേതൃത്വത്തിൽ  നടന്നു വരുന്ന അനധികൃധ കുടിയേറ്റ ഒഴിപ്പിക്കലില്‍ അട്ടിമറി ആരോപിച്ചു കൊണ്ട് ബി ജെ പി വക്താവും മുന്‍ കോർപറേറ്റർ  ആയ എന്‍ ആര്‍ രമേശ്‌ രംഗത്ത്.  29 ടെക്ക് പാര്‍ക്കുകലും  30 മാളുകലും ‘രാജ കാലുവേ’ അഥവാ സ്‌റ്റോo  വാട്ടര്‍ ഡ്രൈൻ  (എസ് ഡബ്ലു ഡി)  വിന്റെ മുകളില്‍ അനധികൃതമായി നിര്‍മ്മിച്ചിരികുകയാണെന്നു രമേശ്‌ ആരോപിച്ചു.

1.2 ലക്ഷം കോടി രൂപ വിലമതിക്കുന്ന സർക്കാർ സ്ഥലത്തിന്മേല്‍ കൈയ്യേറ്റം  നടന്നതായും രാഷ്ട്രീയക്കാർ  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ കെട്ടിട നിര്‍മാതാക്കള്‍ എന്നിവർ  ഇതില്‍ മുഖ്യ പങ്കു വഹിക്കുന്നതയും അദ്ദേഹം ആരോപിച്ചു. ബി ബി എം പി യും സര്‍ക്കാര്‍ പ്രതിനിധികളും വംബന്മാര്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്നു എന്നും രമേശ്‌ ആരോപണം ഉയര്‍ത്തി.

ഇതുവരെ നടന്ന കൈയേറ്റം ഒഴിപ്പിക്കലില്‍ പാവപെട്ടവരുടെ കിടപ്പാടം മാത്രമാണ് നഷ് ട്ടമായതു . എന്നാല്‍ സര്‍ക്കാര്‍ ഭൂമി യുടെ ഏകദേശം 75 ശതമാനവും കൈയേറി ഇരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും സമ്പന്നര്‍ക്കും എതിരെ നടപടി എടുക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്ന് എന്‍ ആര്‍ രമേശ്‌ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us