ന്യൂന പക്ഷങ്ങളെ അടച്ചു ആക്ഷേപിച്ചുകൊണ്ടു ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം പുതിയ വിവാദത്തിനു തിരികൊളുത്തി .ശബരിമലയില്‍ സ്ത്രീകള്‍ കയറുന്ന വിഷയത്തില്‍ തന്ത്രിമാരും ആചാര്യമാരും പറഞ്ഞത് ശരിയല്ലന്ന് ജഡ്ജി കൂര്യന് തോമസ് പറഞ്ഞാല്‍ അതും ശരിയല്ല. പള്ളിയില്‍നിന്നും നായ കുരക്കുന്നത് പോലയാണ് ബാങ്ക് വിളിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പ്രസംഗിച്ചു. എന്നാല്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നാണ് ബാലകൃഷ്ണപിള്ളയുടെ പറയുന്നത് പത്ഥനാപുരത്തെ കമുകുംചേരിയിൽ എൻ എസ് എസ് താലൂക് യൂണിയൻ വാർഷികയോഗത്തിലാണ് വിവാദ പരാമർശം നടത്തിയത്
തിരുവനന്തപുരത്ത് താമസിക്കുന്നിടത്തെ പള്ളിയില്‍ നിന്നും നായകുരക്കുന്നത് പോലെയാണ് ബാങ്ക് വിളിക്കുന്നതെന്നും പിള്ള പറയുന്നുണ്ട്. ഇന്ന് എവിടെനോക്കിയാലും പള്ളിയാണ്. മുസ്ലിം സ്ത്രീകളെ കയറ്റാതിരിക്കുന്നത് ശരിയാണോ. അങ്ങിനെ വന്നാല്‍ കഴുത്തറക്കുമെന്നും ബാലകൃഷ്ണപിള്ള പറയുന്നുണ്ട്. എന്നാൽ ന്യൂനപക്ഷവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലായെന്നു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി .
Related posts
-
30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
30,000 പേർക്ക് ഒരു പൊതുശൗചാലയം: ബെംഗളൂരുവിൽ ശുചിത്വ നിഷേധമെന്ന് പഠന റിപ്പോർട്ട്... -
ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
ബെംഗളൂരു: ഓണം ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് എറണാകുളത്തിനും... -
ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
ബെംഗളൂരു : ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ദേശീയപാതകളിലെ ടോൾ നിരക്കുകൾ...
