കോവിഡ്-19;നിരീക്ഷണത്തിൽ ഉള്ളവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ;സ്വകാര്യതയുടെ ലംഘനമെന്ന് ചിലർ;അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങൾ;തീരുമാനത്തിൽ ഉറച്ച് സർക്കാർ.

ബെംഗളൂരു : ബെംഗളൂരുവിലെ വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ട 14000 വീടുകളുടെ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് കർണാടക സർക്കാർ. വ്യക്തിപരമായ വിവരങ്ങൾ പരസ്യപ്പെടുത്തിയ നടപടി സ്വകാര്യതയുടെ ലംഘനമെന്ന് ആരോപിച്ച് ഇവരിൽ ചിലർ രംഗത്ത്. ക്വാറന്റീൻ ചെയ്ത വീടുകളുടെ വിലാസം, വീട്ടുകാർ വിദേശത്തു നിന്നെത്തിയ ദിവസം തുടങ്ങിയവയാണ് സർക്കാർ പരസ്യപ്പെടുത്തിയത്. ഈ വീട്ടുകാർ പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടയാക്കരുതെന്ന ലക്ഷ്യത്തോടെ മനപൂർവം പുറത്തുവിട്ടതാണെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. ഇതിനെ സ്വഗതം ചെയ്തും സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വരുന്നുണ്ട്. കുറച്ച് ദിവസം മുൻപ് വിമാനത്താവളത്തിൽ നിന്ന് കൈയിൽ…

Read More

ഇന്ന് 10 പോസിറ്റീവ് കേസുകള്‍;2 കുട്ടികള്‍ അടക്കം കര്‍ണാടകയില്‍ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 51 ആയി;ഇതുവരെ 3 പേരുടെ അസുഖം ഭേദമായി.

ബെംഗളൂരു : ഇന്നത്തെ 10 പോസിറ്റീവ് കേസുകള്‍ അടക്കം കര്‍ണാടകയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 51 ആയി. കലബുരഗില്‍ ഒരാള്‍ മരിച്ചതും 3 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടതും കണക്കാക്കുമ്പോള്‍ 47 പേര്‍ ഇപ്പോള്‍ വിവിധ ഐസോലേഷന്‍ വാര്‍ഡുകളില്‍ ഉണ്ട്. P42: 37 year old Female, resident of Chitradurga, had a history of travel to Guyana and arrived to Bengaluru via Delhi on 20th march 2020. The case is isolated…

Read More

ആശുപത്രി ജീവനക്കാർക്ക് സഹായകമായി ബി.എം.ടി.സി.സർവ്വീസ് ഭാഗികമായി പുന:സ്ഥാപിച്ചു.

ബെംഗളൂരു : ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കുമായി ബിഎംടിസി ബസ് സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചു. കോവിഡുമായി ബന്ധപ്പെട്ട ചികിത്സകൾ ലഭ്യമായ അംബേദ്കർ മെഡിക്കൽ കോളജ്, മാർത്താസ്, നിംഹാൻസ്, കിദ്വായ്, ബന്നാർഘട്ട റോഡിലെ അപ്പോളോ, ജയദേവ, ഫോർട്ടിസ്, ജയനഗർ മണിപ്പാൽ, ജെപി നഗർ സുപ്ര, രാജരാജേശ്വരി നഗർ, ബൗറിങ്,വൈദേഹി, ചിക്കബൊനവാര സപ്തഗിരി, രാജാജിനഗർ ഇഎസ്ഐ എന്നിവയ്ക്കു പുറമേ ദേവനഹള്ളിയിലെയും നെലമംഗലയിലെയും സർക്കാർ ആശുപത്രികളിലേക്കും സർവീസുണ്ടാകും. പൊലീസ്,വൈദ്യുതി- ജലവിതരണം തുടങ്ങി മറ്റ് അവശ്യ സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്കും സർവീസുകൾ ഗുണകരമാകും.

Read More

ഭക്ഷണം ലഭിക്കുന്നില്ലേ? താമസസ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ? നിങ്ങള്‍ ഇവിടെ ഒറ്റപ്പെട്ടുപോയിട്ടില്ല…നിങ്ങളെ സഹായിക്കാന്‍ സംഘടനകള്‍ രംഗത്തുണ്ട്;ഈ നമ്പറുകളില്‍ വിളിക്കുക..

ബെംഗളൂരു: കൊറോണ രോഗവുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക് ഡൌണിലായപ്പോള്‍ നിങ്ങള്‍ ഒറ്റപ്പെട്ടു പോയി എന്ന് തോന്നുന്നുണ്ടോ ? നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ഭക്ഷണം ലഭിക്കുന്നുല്ലേ ? താമസ സ്ഥലത്ത് എന്തെന്കിലം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ ? താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ നിങ്ങള്ക്ക് വിളിക്കാം…..സഹായം ഉറപ്പു.. മലയാളം മിഷന്റെ നേതൃത്വത്തില്‍ നഗരത്തിലെ മലയാളി സംഘടനകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഹെൽപ്പ്‌ ഡെസ്‌ക് നമ്പർ: 8884840022, 9535201630 ഓള്‍ ഇന്ത്യ കെ.എം.സി.സി. EMERGENCY HELP DESK MK NOUSHAD – 9845251255 1.Banashankari Abdul Nasir T – 9448675349,Abdul…

Read More

ഒരു കൊറോണ വൈറസിനും നമ്മെ വീഴ്ത്താനാകില്ല! നഗരത്തിലെ മലയാളികളെ ചേര്‍ത്ത് പിടിച്ച് മലയാളി സംഘടനകള്‍;പ്രവര്‍ത്തനം ഏകോപിപ്പിച്ച് മലയാളം മിഷൻ.

ബെംഗളൂരു: കോവിഡ്-19 രോഗം നഗരത്തില്‍ കൂടുതല്‍ പേരിലേക്ക് പകരുന്ന സാഹചര്യത്തിലും പല സംസ്ഥാനങ്ങളും രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച അവസ്ഥയിലും കര്‍ണാടകയിലെ മലയാളികളുടെ  ജനങ്ങളുടെ ആശങ്കയകറ്റാനും സഹായത്തിനുമായി മലയാളം മിഷൻ കർണാടക ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കോവിഡ് -19 ഹെൽപ്പ്‌ ഡെസ്ക് മികച്ചരീതിയിൽ പ്രവർത്തനം തുടരുന്നു. ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ സഹായത്തോടെ രൂപവത്കരിച്ച ഹെൽപ്പ്‌ ഡെസ്ക് കോവിഡുമായി ബന്ധപ്പെട്ട ബോധവത്കരണവും മറ്റു സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. ഒരു വാട്സ് അപ്പ് ഗ്രൂപിന്റെ സഹായത്തോടെയാണ് വളരെ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കർണാടക കോവിഡ് എമർജൻസി…

Read More

സംഗീത കച്ചേരിയിൽ പങ്കെടുത്ത ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു;ഈ പരിപാടിയിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.

ബെംഗളൂരു: മല്ലേശ്വരത്ത് മാർച്ച് 12-ന് നടന്ന സംഗീതക്കച്ചേരി കാണാനെത്തിയ ഒരാൾക്ക് ദിവസങ്ങൾക്ക് മുമ്പ് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് കച്ചേരി കാണാനെത്തിയ മറ്റുള്ളവരും നിരീക്ഷണത്തിൽ. 12-ന് രാത്രി 7.30-ന് മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ ഹാളിൽ നടന്ന മിർ മുക്തിയാർ അലിയുടെ സംഗീതപരിപാടിയിൽ 200-ഓളം പേരാണ് പങ്കെടുത്തത്. സംഗീത പരിപാടിക്കെത്തിയവർ സ്വമേധയാ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ്‌ ലൈൻ നമ്പറിൽ അറിയിക്കണം. ഹെൽപ്പ്‌ ലൈൻ നമ്പറുകൾ: 104,080 46848600, 080 66692000.

Read More

കോവിഡ് വിഷയത്തിൽ ഉത്തരവാദിത്തം ആരോഗ്യമന്ത്രിയിൽ നിന്ന് മാറ്റി.

ബെംഗളൂരു: കൊറോണ മുൻകുരുതൽ നടപടി ശക്തമാക്കുന്നതിനിടെ കോറോണ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവിദിത്വം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകറിന് നൽകി. നിലവിൽ ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിനായിരുന്ന കൊറോണ സംബന്ധിച്ച കാര്യങ്ങളുടെ ചുമതല. വകുപ്പിന്റെചുമതല മാറ്റം ഗവർണർ അംഗീകരിച്ചു. കോറോണ രോഗമുള്ളവരുടെ ചികിത്സ, മുൻകരുതൽ നടപടികൾ, ക്രമീകരണം തുടങ്ങി എല്ലാനടപടികളും മന്ത്രി സുധാകറിന്റെ ചുമതലയായിരിക്കും. കഴിഞ്ഞ തവണ കോൺഗ്രസ് പാർട്ടിയിൽ നിന്ന് കൂറുമാറി തൻ്റെ മണ്ഡലത്തിൽ നിന്ന് വിജയിച്ച് മന്ത്രിയായ ആൾ ആണ് ഡോക്ടർ കൂടിയായ സുധാകർ.

Read More

നഗരത്തിലേക്ക് വരുന്നവർക്കും നഗരത്തിൽ നിന്ന് പോകുന്നവർക്കും ഇന്ന് രാത്രി വരെ മാത്രം സമയം;നാളെ മുതൽ നഗരകവാടങ്ങൾ അടച്ചിടും.

ബെംഗളൂരു: കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കർണാടക കൂടുതൽ കർശന നടപടികളിലേക്ക്. ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് കർണാടക സർക്കാർ ഇന്ന് അർധരാത്രി വരെ സമയം നൽകി. നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ എത്തണം. നാളെ മുതൽ നഗര അതിർത്തികൾ തുറക്കില്ലെന്നു മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചു. കർണാടകയിലെ പ്രധാന ഉൽസവമായ ഉഗാദി നാളെയാണ് ,ഇതുമായി ബന്ധപ്പെട്ട് നിരവധി അന്യജില്ലക്കാർ ഇന്നലെയും ഇന്നുമായി കൂട്ടമായി ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നുണ്ട്. “കർഫ്യൂ പോലെ ഒരു സാഹചര്യം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു, വളരെ കൂടുതൽ ആൾക്കാർ പുറത്ത് വന്നത്…

Read More

ഒരു മലയാളി അടക്കം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകൾ 5;കർണാടകയിലെ ആകെ എണ്ണം 38 ആയി.

ബെംഗളൂരു : കർണാടകയിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 38 ആയി. ഇന്നലെ ഉച്ചക്ക് 2 മണി മുതല്‍ ഇന്ന് രാവിലെ വരെ മാത്രം റിപ്പോർട്ട് ചെയ്തത് 5 പോസിറ്റീവ് കേസുകൾ. കേസ് 34 : ഈ മാസം 20 ന് ദുബൈയില്‍ നിന്നും മംഗലുരുവില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശിയായ 32 കാരന് കോവിഡ് സ്ഥിരീകരിച്ചു.ഇയാളെ മംഗലൂരുവില്‍ ഉള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസ് 35: ഈ മാസം 21 ന് ദുബൈയില്‍ നിന്നും രാജ്യത്ത് എത്തിയ ഉത്തര കന്നഡ സ്വദേശിയായ  40 കാരന് കോവിഡ്…

Read More

ഇന്ദിരാ കാൻറീനിലെ ഭക്ഷണം സൗജന്യമാക്കി;എല്ലാവർക്കും 2 മാസത്തേക്ക് സൗജന്യ റേഷൻ.

ബെംഗളൂരു : സംസ്ഥാനത്തെ ഇന്ദിരാ കാൻറീനിലെ ഭക്ഷണം സൗജന്യമാക്കി.നിർദ്ദിഷ്ട സമയത്ത് എത്തുന്നവർക്ക് ഭക്ഷണം സൗജന്യമായി ലഭിക്കും.മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്തെ ജനങ്ങൾക്ക് മുഖ്യമന്ത്രി യെഡിയൂരപ്പ് 2 മാസത്തെ സൗജന്യ റേഷൻ അനുവദിക്കുമെന്നു മുഖ്യന്ത്രിയെഡിയൂരപ്പ പറഞ്ഞു. റേഷൻ തീർന്നു പൊകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭയപ്പെടേണ്ട കാര്യ മില്ലെന്നും ഭക്ഷ്യ പൊതുവിതരണ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വി.മഞ്ജുള അറിയിച്ചു. ഏപ്രിൽ, മേയ് മാസത്തിലെറേഷനാണ് ഒരുമിച്ച് അനുവദിക്കുന്നത്. കർണാടകയിലെ വിദൂര ജില്ലകളിൽ നിന്ന് നഗരപ്രദേശങ്ങളിൽ കൂലിത്തൊഴിലിനായി കുടിയേറിയവരോട് 15 ദിവസത്തേക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങരുതെന്നും മുഖ്യമന്ത്രി…

Read More
Click Here to Follow Us