പിലിക്കുള മൃഗശാലയിൽ വെള്ളക്കടുവയെത്തി

ബെംഗളൂരു : മംഗളൂരുവിലെ പിലിക്കുള മൃഗശാലയിൽ മൃഗങ്ങളുടെ കൈമാറ്റ പരിപാടിക്ക് കീഴിൽ ചെന്നൈയിലെ അരിഗ്നാർ അന്ന സുവോളജിക്കൽ പാർക്കിൽ നിന്ന് ഒരു പെൺ വെള്ളക്കടുവ കാവേരിയെയും ഒരു പെൺ ഒട്ടകപ്പക്ഷിയെയും ലഭിച്ചു.

മൃഗശാലയിലെ ആദ്യത്തെ വെള്ളക്കടുവയാണ് കാവേരിയെന്നും ഉടൻ തന്നെ മറ്റൊരു ആൺകടുവ കാവേരിക്കൊപ്പം ചേരുമെന്നും പിലിക്കുള ബയോളജിക്കൽ പാർക്ക് ഡയറക്ടർ എച്ച് ജെ ഭണ്ഡാരി പറഞ്ഞു. കാവേരിയും ഒട്ടകപ്പക്ഷിയും പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതുവരെ നിരീക്ഷണത്തിനായി ഒരാഴ്ചയെങ്കിലും ക്വാറന്റൈനിലായിരിക്കും. അടുത്ത ആഴ്ച മുതൽ പൊതുജനങ്ങൾക്ക് കണ്ണൻ സാധിക്കും. മൃഗശാലയിൽ ആയിരത്തോളം മൃഗങ്ങളും ഉരഗങ്ങളും പക്ഷികളും ഉണ്ട്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

പിലിക്കുള മൃഗശാല ഒരു ആൺ ബംഗാൾ കടുവ-സഞ്ജയ്, നാല് ധോളുകൾ, ചില പാമ്പുകൾ എന്നിവയെ ചെന്നൈയിലേക്ക് വിടുന്നു. നിലവിൽ പിലിക്കുളയിൽ 11 ബംഗാൾ കടുവകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts