ഹിജാബ് വിവാദം; ഹൈക്കോടതി വാദം തത്സമയ സംപ്രേക്ഷണം കണ്ടത് ലക്ഷങ്ങൾ

ബെംഗളൂരു : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, കർണാടക ഹൈക്കോടതിയുടെ യൂട്യൂബ് ചാനലിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ അപ്രതീക്ഷിതവും അത്ഭുതകരമായ ഉയർച്ചയുണ്ടായി.

ഫെബ്രുവരി 14 മുതൽ എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് കർണാടക ഹൈക്കോടതി സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധനത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നത്. ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന ഹിയറിംഗുകൾ വൈകുന്നേരം അഞ്ച് മണി വരെ നീളും.

  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ

ഹൈക്കോടതി നടപടിക്രമങ്ങൾ തത്സമയ സ്ട്രീം ചെയ്യുന്ന രാജ്യത്തെ ചുരുക്കം ചില ഹൈക്കോടതികളിൽ ഒന്നാണ് കർണാടക ഹൈക്കോടതി.

തത്സമയ സ്ട്രീം ചെയ്യുന്ന മിക്ക കോടതി നടപടികളിലും സാധാരണയായി കുറച്ച് ആളുകൾ ആണ് കാണുന്നത്, അവരിൽ പലരും പത്രമാധ്യമങ്ങളിൽ നിന്നുള്ളവരാണ്, എന്നാൽ ഹിജാബ് വിവാദം ലോക ശ്രദ്ധ നേടിയതിനാലും കോടതി വിധി ഈ പ്രേശ്നത്തിൽ നിർണായകമായതിനാലും കേസിലെ വാദം തത്സമയ സംപ്രേക്ഷണം ലക്ഷക്കണക്കിന് വ്യൂവേഴ്‌സിനെ നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും
[masterslider id="10"]

Related posts

Click Here to Follow Us