കണ്ണൂർ-യശ്വന്ത്പൂർ ട്രെയിൻ അപകടം ; കുടുങ്ങിയ യാത്രക്കാർക്കായി നഗരത്തിലേക്ക് ബസ്സുകൾ ഏർപ്പെടുത്തി

ബെംഗളൂരു : കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് വ്യാഴാഴ്ച വൈകീട്ട് പുറപ്പെട്ട കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയിൻ വെള്ളിയാഴ്ച പുലർച്ചെ 3.45ഒാടെ അപകടത്തിൽപെട്ടു. സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ്റ്റേറഷനുകൾക്കിടയിലാണ് അപകടം സംഭവിച്ചത്.2,348 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത് മണിക്കൂറോളം കുടുങ്ങിയ യാത്രക്കാർക്കായി ഇപ്പോൾ 15 ബസുകൾ ഏർപെടുത്തിയിരിക്കുയാണ് റെയിൽവെ.

രാവിലെ ഒമ്പതോടെയാണ് മുഴുവൻ യാത്രക്കാരെയും തോപ്പൂരിൽ നിന്ന് ബംഗളൂരുവിലേക്ക് കൊണ്ട് പോയിത്.അപകടസ്ഥലത്ത് അഞ്ചു ബസുകളുടെ സേവനവും കൂടി റെയിൽവേ ഏർപ്പെടുത്തിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. വിവരങ്ങളറിയാൻ 04344 222603 (ഹൊസൂർ), 080 22156554 (ബംഗളൂരു), 04342 232111 (ധർമപുരി) എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക്ക് സംവിധാനം ഏർപ്പെടുത്തി.

  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഏഴു കോച്ചുകൾ പാളം തെറ്റിയതായി ദക്ഷിണ പശ്ചിമ റെയിൽവെ അധികൃതർ സ്ഥിരീകരിച്ചു.അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
[masterslider id="10"]

Related posts