കോവിഡ് രണ്ടാം തരംഗത്തിൽ 604 ഗർഭിണികളിൽ 29 പേർ മരിച്ചു

ബെംഗളൂരു: സർക്കാർ നിയന്ത്രണത്തിലുള്ള നഗരത്തിലെ ഗോഷ ആശുപത്രിയിൽ പ്രവേശിപ്പിച്ച 604 ഗർഭിണികളായ അമ്മമാരിൽ 29 പേരും മാർച്ച് മുതൽ ജൂലൈ വരെയുള്ള രണ്ടാമത്തെ കോവിഡ് തരംഗത്തിൽ മരണമടഞ്ഞു. ഇത് അസാധാരണമായ മാതൃത്വ മരണനിരക്കാണ് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങളിലും വൈറസ് ബാധിച്ച ഗർഭിണികളായ അമ്മമാർക്കായി ഗോഷയെ ഒരുപ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. മരിച്ചുപോയ ചില അമ്മമാരോടൊപ്പം ഗർഭസ്ഥ ശിശുക്കളും മരണപ്പെട്ടു, മറ്റുള്ളവർ മരിക്കുന്നതിനുമുമ്പ് മാസം തികയാതെ പ്രസവിച്ചു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

കോവിഡ് ഇതര സമയങ്ങളിൽ ഇത്തരത്തിലുള്ള മാതൃമരണ നിരക്ക് സംഭവിക്കുന്നില്ലെന്ന് അധികൃതർചൂണ്ടിക്കാട്ടി.

അമ്മമാർക്ക് കടുത്ത ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടായിരുന്നു. അവരുടെ അവസ്ഥമോശമായിരുന്നു, അത് അവരുടെ മരണത്തിന് കാരണമായിആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. തുളസിദേവി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
[masterslider id="10"]

Related posts