സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് വൈകിയേക്കും

ബെംഗളൂരു: സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിനു ശേഷമായിരിക്കും സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തുടർ നടപടിയുമായി മുന്നോട്ട് പോകുന്നത്.

വിദഗ്ധസമിതിയുടെ റിപ്പോർട്ട് തിങ്കളാഴ്ചയാണ് സർക്കാരിന് സമർപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയതിനുശേഷമായിരിക്കും അന്തിമതീരുമാനം. പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച സംസ്ഥാനസർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ ആറാംക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ നേരിട്ടുള്ള അധ്യയനം തുടങ്ങണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.

പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ ക്ലാസ് തുടങ്ങാമെന്നായിരുന്നു ഐ.സി.എം.ആറിന്റെ നിർദേശമെങ്കിലും മുതിർന്ന കുട്ടികൾക്ക് ആദ്യഘട്ടത്തിൽ ക്ലാസ് തുടങ്ങാനായിരുന്നു വിദഗ്ധരുടെ നിർദേശം.

അതേസമയം, ഗ്രാമീണമേഖലയിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാവശ്യമായ സൗകര്യങ്ങളില്ലെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തേ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts