മോഷ്ടിച്ച 90 ലക്ഷം രൂപയുമായി കടക്കാൻ ശ്രമിച്ച യുവാക്കളെ ചെക്പോസ്റ്റിൽ പിടികൂടി

ബെംഗളൂരു: നഗരത്തിലെ എം.എച്ച്. ആർ. ലേഔട്ടിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച 90 ലക്ഷം രൂപയുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ ചെക്പോസ്റ്റിൽ
പിടിയിൽ.

പീനിയയിലെ ഫാക്ടറിയിലെ തൊഴിലാളികളായ ശുഭാങ്കർ ( 21), സഞ്ജു സാഹു (26) എന്നിവരാണ് പിടിയിലായത്. മോഷണത്തിന് ശേഷം ടാക്സിവിളിച്ച് സ്വദേശത്തേക്ക് തിരിച്ച ഇവർ ആന്ധ്രാപ്രദേശ് അതിർത്തിയിലെ ചെക്‌പോസ്റ്റിൽ വെച്ചാണ് പിടിയിലായത്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

ആന്ധ്രാപ്രദേശ് പോലീസ് വാഹനം പരിശോധിച്ചതോടെ ഇവരുടെ ബാഗിൽ പണം കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിൽ പണം മോഷ്ടിച്ചതാണെന്ന് ഇവർ സമ്മതിച്ചു. ഇതോടെ രണ്ടുപേരെയും ബാഗൽകുണ്ഡെ പോലീസിന് കൈമാറുകയും ചെയ്തു.

എം.എച്ച്.ആർ. ലേഔട്ടിലെ ഈരപ്പ എന്നയാളുടെ വീട്ടിൽനിന്ന് ഒരുമാസം മുമ്പാണ് സംഘം പണം മോഷ്ടിച്ചത്. ഈരപ്പയും കുടുംബവും രണ്ടുമാസത്തോളമായി സ്വദേശമായ ചിന്താമണിയിലായിരുന്നതിനാൽ മോഷണവിവരം അറിഞ്ഞിരുന്നില്ല.

രണ്ടംഗസംഘം പിടിയിലായതോടെ പോലീസാണ് പണം മോഷ്ടിക്കപ്പെട്ട വിവരം ഈരപ്പയെ അറിയിച്ചത്. വീടിന്റെ അറ്റകുറ്റപ്പണിക്കും കൊച്ചുമകന്റെ എം.ബി.ബി.എസ്. അഡ്മിഷനും വേണ്ടി സൂക്ഷിച്ചതാണ് പണമെന്ന് ഈരപ്പ പോലീസിനോട് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts