50 ശതമാനം കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സക്കായി നൽകാൻ തയ്യാറായി സ്വകാര്യ മെഡിക്കൽ കോളേജുകൾ.

ബെംഗളൂരു : 50 ശതമാനം കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സക്കായി നൽകുവാൻ തയ്യാറാണെന്ന് നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇന്നലെ അറിയിച്ചു.

കോവിഡ് ഇതര അസുഖങ്ങളുള്ളവരെ
ഇന്ന് മുതൽ ചികിത്സിക്കുന്നതാണെന്നും അറിയിച്ചു.

കോളേജ് മാനേജ്മെന്റും മുഖ്യമന്ത്രിയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ആയത്.

കോവിഡ് രോഗികളെ ചികിത്സിക്കാതെ പക്ഷം കർണാടക ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട് പ്രകാരം ക്രിമിനൽ കേസ് എടുക്കും എന്ന് മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ മെഡിക്കൽ കോളേജുകളെ അറിയിച്ചതിനെ തുടന്നാണ്‌ കോവിഡ് രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ കോളേജുകൾ തയ്യാറായത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

രണ്ട് ആഴ്ചകൾക്കു മുൻപ് കോവിഡ് രോഗികളുടെ ചികിത്സക്കായി 2500 ബെഡുകൾ നൽകാമെന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾ അറിയിച്ചിരുന്നു എങ്കിലും 300 ബെഡുകൾ മാത്രമാണ് ഇത് വരെ ആയി നൽകിയത്.

ഇത് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കോളേജ് മാനേജ്‌മെന്റുമായി നേരിട്ട് സംസാരിച്ച് തീരുമാനത്തിൽ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts