ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തെ തുടർന്ന് വാഹന പരിശോധന ശക്തമാക്കി.

ബെംഗളൂരു:കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ വാഹനപരിശോധന നടത്തുകയായിരുന്ന ട്രാഫിക് പോലീസ് അതിവേഗത്തിൽവന്ന കാറിടിച്ച് മരിച്ച സംഭവത്തെത്തുടർന്ന് വാഹനപരിശോധന കർശനമാക്കി.

വിമാനത്താവളത്തിലേക്കുള്ള റോഡിൽ വാഹനങ്ങളുടെ വേഗം കർശനമായി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

പോലീസുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
വിമാനത്താവളത്തിലേക്കുള്ള റോഡിൽ ചിക്കജാല മേൽപ്പാലത്തിൽ വാഹന പരിശോധന നടത്തുകയായിരുന്ന ചിക്കജാല ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കെ. ധനഞ്ജയാണ് (40) ശനിയാഴ്ച വൈകീട്ട് കാറിടിച്ച് മരിച്ചത്. കാർ ഡ്രൈവർ കുശാൽ രാജിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. മരണത്തിനിടയാക്കുന്നതരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തു. വൈകി യാത്രപുറപ്പെട്ടതിനാൽ കൃത്യസമയത്ത് വിമാനത്താവളത്തിലെത്തുന്നതിനായാണ് അതിവേഗത്തിൽ കാറോടിച്ചതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പരിശോധനയ്ക്കായി പോലീസ് റോഡരികിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെടാത്തതും റോഡരികിൽ പരിശോധനയുടെ ഭാഗമായി മറ്റ് വാഹനങ്ങൾ നിർത്തിയിട്ടതും അപകടത്തിനിടയാക്കിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

  പാലിന് ലിറ്ററിന് ഒന്നര രൂപ വർദ്ധിപ്പിച്ചു; കർഷകർക്ക് സന്തോഷവാർത്തയുമായി 'ചിമുൽ'

ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ ഉമ മഹേശ്വര ആശുപത്രിയിൽ ചികിത്സയിലാണ്.

  തമിഴ്‌നാട്ടിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് വിജയ്‌യുടെ വമ്പൻ പ്രഖ്യാപനങ്ങൾ; പ്രതിമാസം 2500 രൂപയും നവവധുക്കൾക്ക് സ്വർണ്ണവും വാഗ്ദാനം
കഴിഞ്ഞ അഞ്ചുദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.
കഴിഞ്ഞ ചൊവ്വാഴ്ച ഗൊരഗൊണ്ടെ പാളത്തും വാഹനപരിശോധനയ്ക്കിടെ സമാനമായ സംഭവമുണ്ടായിരുന്നു. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ അടക്കം ഉന്നത ഉദ്യോഗസ്ഥർ ധനഞ്ജയന്റെ മരണത്തിൽ അനുശോചിച്ചു.
മരിച്ച ധനഞ്ജയന്റെ ഭാര്യ അനുസൂയയും പോലീസ് കോൺസ്റ്റബിളാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പവർഫുൾ എൻട്രിയാകുമെന്ന് കരുതി... പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us