‘കാത്തുനിർത്തിക്കുന്നത് മണിക്കൂറുകൾ’ “അമിതാകൂലി ഈടാക്കൽ എന്നിങ്ങനെ നിരവധി പരാതികൾ : വിമാനത്തവള റൂട്ടിലെ വെബ് ടാക്സി ഡ്രൈവർമാർക്ക് ബോധവൽകരണം  നടത്തി 

ബംഗളുരു : അമിതകൂലി ഈടാക്കൽ, മോശം പെരുമാറ്റം എന്നീ പരാതികൾ യാത്രക്കാരിൽ നിന്നും ഉയർന്നതോടെ വിമാനത്തവള റൂട്ടിലോടുന്ന വെബ് ടാക്സി ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകി.

ബുക്ക്‌ ചെയ്യുമ്പോൾ കാണിക്കുന്നതിനേക്കാൾ കൂടുതൽ പണം ഈടാക്കുന്നതും വിസമ്മതിക്കുന്നവരോടു മോശമായി പെരുമാറുന്നതും പതിവായതോടെയാണ് നടപടി.

വിമാനത്തവള യാത്രയിൽ ടോൾ ഒഴുവാക്കാൻ ഡ്രൈവർമാർ സാമാന്തര വഴി തെരഞ്ഞെടുക്കുന്നതായും പരാതികൾ ഉണ്ട്. എന്നാൽ ബുക്ക്‌ ചെയുമ്പോൾ ടോൾ പണം കൂടി ചേർത്താൽ ഈടാക്കുന്നത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

പണം സ്വന്തമാക്കിയാണ് റൂട്ട് മാറ്റുന്നത്. നഗരം പരിജിതമല്ലാത്തവർക്ക് ഇത് പലപ്പോഴും തിരിച്ചറിയാതെ പോകും.

കൂടാതെ വിമാനത്തവളത്തിൽ നിന്നുള്ള യാത്രയ്ക്ക് വെബ് ടാക്സികൾ ലഭിക്കാൻ മണിക്കൂറോളം കാത്തുനിൽക്കേണ്ടി വരുന്നതും പതിവാണ്. ടിപ്പായി വൻതുക ലഭിക്കാതെ ബുക്കിങ് സ്വീകരിക്കാൻ പലരും തയ്യാറ്റാകാത്തതായും പരാതികളുണ്ട്.

ഡി സി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടന നേതാക്കളും ഡ്രൈവർമാരും ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts