നിനച്ചിരിക്കാതെ നഗരത്തെ തഴുകാന്‍ വീണ്ടും മഴയെത്തി.

ബെംഗളൂരു : കുറച്ചു മാസങ്ങള്‍ക്ക് ശേഷം നഗരത്തെ പുല്‍കാന്‍ മഴയെത്തി,നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഉച്ചക്ക് ശേഷം മഴപെയ്തു ,നഗരത്തില്‍ തണുപ്പ് വര്‍ദ്ധിക്കുമ്പോഴും മഴ മാറിനില്‍ക്കുകയായിരുന്നു.

മജെസ്റ്റിക്,മാര്‍ക്കറ്റ്‌,ജയനഗര്‍,ഇന്ദിര നഗര്‍,അള്‍സൂര്‍,മടിവാള,യെലഹങ്ക,ജാലഹള്ളി എന്നിവിടങ്ങളിലും വന്‍ തോതില്‍ മഴ പെയ്തു,ഹോസുര്‍ റോഡില്‍ അവസാനത്തിലേക്ക് മഴ കുറവായിരുന്നു.

നിനച്ചിരിക്കാതെ വന്ന മഴ നഗരത്തിലെ യാത്രക്കാരെ വളരെയധികം വലച്ചു,കുപ്രസിദ്ധിയാര്‍ജ്ജിച്ച ട്രാഫിക്‌ ജാമുകള്‍ ഉണ്ടാകാറുള്ള സ്ഥലങ്ങളായ ബൊമ്മനഹള്ളി,സില്‍ക്ക് ബോര്‍ഡ്‌,ടിന്‍ ഫാക്ടറി ,ഹെബ്ബാല്‍ മേല്‍ പാലത്തിന്റെ താഴെ എല്ലാം മഴയെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് കൂടുതലായി.

  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി

നഗരത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു.

നഗരത്തില്‍ മാത്രമല്ല തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ഇന്ന് മഴ പെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും ബൈക്കും വീട്ടിലിരിക്കട്ടെ; ന​ഗരത്തിൽ വരുന്നത് 'കൺജഷൻ ടാക്സ്'; നിങ്ങളുടെ പോക്കറ്റ് ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us