രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി

ന്യൂഡൽഹി: പതിമൂന്ന് വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പാക്കി. ഇന്ത്യയിലെ ആദ്യ ദയാവധമാണിത്.

അബോധാവസ്ഥ(കോമ)യിൽ കഴിയുന്ന 31കാരനായ യുപി ഗാസിയബാദ്‌ സ്വദേശി ഹരീഷ്‌ റാണയുടെ ദയാവധം നടത്തൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

2013 മുതൽ കോമയിൽ കഴിയുന്ന ഹരീഷ്‌ ചികിത്സയോട്‌ പ്രതികരിക്കുന്നില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിച്ച കോടതി, ജീവൻ നിലനിർത്തുന്ന ഉപകരണം ഘട്ടംഘട്ടമായി പിൻവലിച്ച്‌ ദയാവധം നടപ്പാക്കാൻ നിർദേശിക്കുകയായിരുന്നു.

  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ബിടെക്‌ വിദ്യാർഥിയായിരുന്ന ഹരീഷ്‌ റാണ 2013 ആഗസ്‌തിലാണ്‌ കെട്ടിടത്തിൽനിന്ന്‌ വീണ്‌ അബോധാവസ്ഥയിലായത്. അന്നുമുതൽ ട്യൂബ് വഴി നൽകുന്ന ഭക്ഷണത്തെയും ശ്വസന സഹായികളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.

ഹരീഷിന്റെ അവസ്ഥ മാറ്റാനാവാത്തതാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ 2018-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഫീഡിംഗ് ട്യൂബ് പിൻവലിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ആശുപത്രി അധികൃതർ നടപടിക്ക് വിസമ്മതിച്ചു. ഇതേത്തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അജിത് പവാറിന്റെ മരണം കൊലപാതകമോ? പൈലറ്റിന്റെ നിയമനത്തിലും വിമാനത്തിന്റെ പഴക്കത്തിലും ദുരൂഹത; ബെംഗളൂരുവിൽ എഫ്‌ഐആർ
[masterslider id="10"]

Related posts

Click Here to Follow Us