കിട്ടിയ അവസരം മുതലാക്കി ഓട്ടോറിക്ഷക്കാരും ടാക്സികളും;ഇന്നലെ ഈടാക്കിയത് “കഴുത്തറപ്പന്‍”നിരക്ക്.

ബെംഗളൂരു: ബന്ദിനെത്തുടർന്ന് ഭൂരിഭാഗം ടാക്സികളും നിരത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സർവീസ് നടത്തിയ ടാക്സികൾ യാത്രക്കാരിൽനിന്ന് കഴുത്തറപ്പൻ നിരക്കാണ് ഈടാക്കിയത്. ഓൺലൈൻ ടാക്സികൾ രണ്ടു കിലോമീറ്റർ ദൂരത്തിന് 150 രൂപയ്ക്കടുത്ത് യാത്രക്കാരിൽനിന്ന് വാങ്ങി. ഓട്ടോറിക്ഷകളും അധിക നിരക്ക് ഈടാക്കി. ബി.എം.ടി.സി., കർണാടക ആർ.ടി.സി. ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ മറ്റുമാർഗങ്ങളില്ലാതെ യാത്രക്കാർ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു.

  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി

ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ രണ്ടിരട്ടി നിരക്കുവരെ ഈടാക്കിയതായി യാത്രക്കാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെ ബസ് സ്റ്റാൻഡുകളിലെത്തിയ യാത്രക്കാരാണ് കുടുങ്ങിപ്പോയത്. പലർക്കും ബസ് സ്റ്റാൻഡുകളിൽ ഏറെ നേരം നിന്ന ശേഷമാണ് ടാക്സി ലഭിച്ചത്. ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ തുറക്കാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. അതിനിടെ ചില വഴിയോര കച്ചവടക്കാർ ബസ് സ്റ്റാൻഡുകളിൽ കുടുങ്ങിയ യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകിയത് ആശ്വാസമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
[masterslider id="10"]

Related posts

Click Here to Follow Us