ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു

ബെംഗളൂരു: കാലവർഷം അടുത്തെത്തിയതോടെ ബെംഗളൂരുവിലെ എച്ച്.ബി.ആർ ലേഔട്ട്, ഹെന്നൂർ-ബാഗലൂർ റോഡിന് സമീപമുള്ള സായി ലേഔട്ട് എന്നിവിടങ്ങളിൽ വീണ്ടും പ്രളയഭീതി. കഴിഞ്ഞ വർഷത്തെ കനത്ത വെള്ളപ്പൊക്കത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രദേശം സന്ദർശിച്ചിരുന്നെങ്കിലും, താഴെത്തട്ടിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.

വർഷാവർഷം ഉണ്ടാകുന്ന വെള്ളപ്പൊക്കം വലിയ സാമ്പത്തിക നഷ്ടവും മാനസിക വിഷമവുമാണ് ഈ മേഖലയിലുള്ളവർക്ക് ഉണ്ടാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കാർ അറ്റകുറ്റപ്പണികൾക്കും വീട്ടിലെ ഗൃഹോപകരണങ്ങൾക്കുമായി ആയിരക്കണക്കിന് രൂപ ചെലവാക്കേണ്ടി വന്നുവെന്ന് താമസക്കാർ പറയുന്നു. 2017 മുതൽ തുടരുന്ന ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. രോഗികളും പ്രായമായവരുമുള്ള കുടുംബങ്ങൾ വലിയ ദുരിതമാണ് മഴക്കാലത്ത് അനുഭവിക്കുന്നത്.

  ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു

പ്രധാനമായും രാജകലു വെകളുടെ (മഴവെള്ള കാനകൾ) അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. ഗെദ്ദലഹള്ളി റെയിൽവേ ക്രോസിംഗിലേക്കുള്ള ഏകദേശം രണ്ട് കിലോമീറ്റർ ഭാഗം മാലിന്യങ്ങളും അവശിഷ്ടങ്ങളും അടിഞ്ഞുകൂടി അടഞ്ഞുകിടക്കുകയാണ്. ഇത് റെയിൽവേ ലൈനിന് സമീപം വെള്ളം കരകവിഞ്ഞൊഴുകുന്നതിനും സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും കാരണമാകുന്നു. സർവജ്ഞനഗർ, കെ.ആർ പുരം എന്നീ രണ്ട് അസംബ്ലി മണ്ഡലങ്ങളുടെയും രണ്ട് കോർപ്പറേഷൻ സോണുകളുടെയും അതിർത്തിയിൽ വരുന്നതിനാൽ അധികൃതർ തമ്മിലുള്ള ഏകോപനമില്ലായ്മയും പ്രശ്നം പരിഹരിക്കാൻ തടസ്സമാകുന്നുണ്ട്.

മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ (STP) നിർമ്മാണത്തിലുണ്ടായ കാലതാമസവും ജനങ്ങളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതി ഇപ്പോൾ 2026 ഒക്ടോബറിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന് (BWSSB) പരാതി നൽകിയിട്ടുണ്ട്.

  ന​ഗരത്തിൽ വടിവാളുമായി നടുറോഡിൽ മദ്യപസംഘത്തിന്റെ വിളയാട്ടം; ചോദ്യം ചെയ്തവർക്ക് നേരെ 'രാത്രി സംഘടിതമായ അക്രമം!

അതേസമയം, പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുമെന്ന് ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ അറിയിച്ചു. 10 ദിവസത്തിനുള്ളിൽ കാനകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും ഡ്രോൺ ചിത്രങ്ങൾ പരിശോധിച്ച ശേഷം മാത്രമേ കരാറുകാർക്ക് പണം നൽകുകയുള്ളൂ എന്നും അദ്ദേഹം ഉറപ്പുനൽകി. വലിയ കാനകൾ വൃത്തിയാക്കുന്നതിന് ആവശ്യമായ യന്ത്രസംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us