വ്യാജ പരാതികൾ നൽകുന്ന വ്യക്തികൾ ഇനി പിഴ അടക്കണം; കർശന നടപടി സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു സിറ്റി പോലീസ്

ബെംഗളൂരു: വ്യാജ പരാതികൾ നൽകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു സിറ്റി പോലീസ്.

മറ്റൊരു വ്യക്തിയോടുള്ള പ്രതികാരം ലക്ഷ്യം വെച്ച് നിരവധി പേരാണ് വ്യാജ പരാതികൾ നൽകുന്നത്.

ലഭിക്കുന്ന പരാതികൾ വ്യാജമാണെന്ന് തെളിഞ്ഞാൽ അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

തെറ്റായ കാരണങ്ങളാൽ എഫ്‌ഐആർ ഫയൽ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഇത്തരത്തിൽ ആറ് കേസുകളാണ് കണ്ടെത്തിയത്. ഇതിന്റെ ഫലമായി രണ്ട് പേർക്ക് ശിക്ഷ ലഭിച്ചു, അതേസമയം മറ്റ് നാലെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു.

2022ൽ, സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിൽ വ്യാജ പരാതി നൽകിയ വ്യക്തിക്കെതിരെ 500 രൂപ പിഴയും, അമൃതഹള്ളി പോലീസ് സ്റ്റേഷനിൽ വ്യാജ വാഹന മോഷണ കേസിൽ 100 ​​രൂപ പിഴയും ചുമത്തി.

വ്യാജ പരാതികൾ നൽകുന്ന വ്യക്തികൾ പിഴ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, അവർക്ക് അഞ്ച് ദിവസം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts