കഴിഞ്ഞ ഒരുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന മാതൃമരണങ്ങളുടെ റിപ്പോർട്ടുതേടി സർക്കാർ

ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ സംഭവിച്ച മാതൃമരണങ്ങളുടെ ഓഡിറ്റ് നടത്താൻ ഉത്തരവിട്ട് സർക്കാർ.

ഇതോടൊപ്പം ബല്ലാരിയിൽ അടുത്തിടെ സംഭവിച്ച മാതൃമരണങ്ങളുടെ ക്ലിനിക്കൽ പരിശോധനയും നടത്തും. കാരണം അഞ്ചുപേർ മരിച്ചതിൽ രണ്ടുപേർക്ക് എലിപ്പനിയുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

മെഡിക്കൽ അവഗണന തള്ളിക്കളയുന്നില്ലെന്നും ക്ലിനിക്കൽ പരിശോധനയിലൂടെ മാത്രമേ മരണം എലിപ്പനിമൂലമാണോ എന്ന് അറിയാൻസാധിക്കൂവെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

  പവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

ഈവർഷം നവംബർവരെ സംസ്ഥാനത്ത് 348 മാതൃമരണങ്ങൾ സംഭവിച്ചതായാണ് വിവരം. ഓഡിറ്റ് നടത്തിയാൽ മരണങ്ങളുടെ യഥാർഥകാരണം അറിയാൻസാധിക്കും.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയണമെങ്കിൽ മാതൃമരണങ്ങളുടെ യഥാർഥകാരണം അറിയണമെന്നും മന്ത്രി പറഞ്ഞു.

ബല്ലാരി ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചുയുവതികളാണ് സിസേറിയനെത്തുടർന്ന് മരിച്ചത്.

സംഭവത്തിൽ അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ട് കാത്തിരിക്കുകയാണ് സർക്കാർ. ചിത്രദുർഗ ജില്ലാ ആശുപത്രിയിലും കഴിഞ്ഞദിവസം മാതൃമരണം റിപ്പോർട്ടുചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts

Click Here to Follow Us