ആദ്യം ബോംബ് വെച്ചട്ടുണ്ടെന്ന് ഭീഷണി തുടർന്ന് ക്ഷമാപണം; വിമാനത്താവളത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ അല്പനേരത്തിനുശേഷം വീണ്ടും വിളിച്ച് മാപ്പുപറഞ്ഞു.

കഴിഞ്ഞദിവസം വൈകീട്ട് 6.30-നാണ് വിമാനത്താവളത്തിലെ റിസപ്ഷൻ ഡെസ്‌ക്കിലേക്ക് ഫോൺ വന്നത്. വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്.

പിന്നീട് ഏതാനും മിനിറ്റുകൾക്കുശേഷം അയാൾ വീണ്ടും വിളിച്ച് ബോംബ് ഭീഷണി മുഴക്കിയതിന് മാപ്പു പറയുകയായിരുന്നു.

  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!

മദ്യലഹരിയിലാണ് ആദ്യം ഫോൺവിളിച്ചതെന്നും അതാണ് അങ്ങനെ പറഞ്ഞതെന്നും അറിയിച്ചു.

എങ്കിലും ഫോൺവിളിയുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ബോംബ് ഭീഷണി അസസ്‌മെന്റ് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

തുടർന്ന് പരിശോധനനടത്തി വ്യാജഭീഷണിയാണെന്ന് ഉറപ്പുവരുത്തി.

ഫോൺ വിളിച്ചത് ഹൈദരാബാദിൽനിന്നാണെന്ന് പോലീസ് കണ്ടെത്തി. ഫോൺവിളിച്ചയാളെ കണ്ടെത്താൻ ഹൈദരാബാദിലേക്ക് പോകുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
[masterslider id="10"]

Related posts

Click Here to Follow Us