മഴക്കാലത്ത് ജീവനും സ്വത്തുക്കളും നഷ്‌ടമാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് കർണാടക മന്ത്രി ഉദ്യോഗസ്ഥർക്ക്

ബെംഗളൂരു: മഴക്കാലത്തെ വെള്ളപ്പൊക്കം, തോടുകളിൽ മുങ്ങിമരണം, ഉരുൾപൊട്ടൽ, മറ്റ് ദുരന്തങ്ങൾ എന്നിവ മൂലമുള്ള ജീവഹാനി തടയാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ബുധനാഴ്ച മംഗളൂരുവിൽ മഴക്കെടുതിയുമായി നടന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച അദ്ദേഹം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞു.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ഗ്രാമപഞ്ചായത്ത് തലത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കണ്ടെത്തണം.

സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 26 ദിവസമായി മലനാട്, തീരദേശ ജില്ലകളിൽ മാത്രമാണ് മഴയുടെ കുറവ് അനുഭവപ്പെട്ടത്. സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts