പാവഗഡ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; 20 വയസുകാരിയുൾപ്പെടെ 3 സ്ത്രീകൾ മരിച്ചു

ബെംഗളൂരു : തുമകൂരു ജില്ലയിലെ പാവഗഡിൽ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയക്ക്‌ വിധേയരായ മൂന്നു സ്ത്രീകൾ മരിച്ചു.

രണ്ടുസ്ത്രീകൾ പ്രസവ ശസ്ത്രക്രിയയ്ക്കു (സിസേറിയൻ) ശേഷവും ഒരാൾ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കുശേഷവുമാണ് മരിച്ചത്.

രജവന്തി സ്വദേശി അഞ്ജലി (20), വിർലഗൊണ്ടി സ്വദേശി അനിത (30), ബൈദനൂർ സ്വദേശി നരസമ്മ (40) എന്നിവരാണ് മരിച്ചത്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഈ മാസം 22-നാണ് മൂന്നുപേരും ശസ്ത്രക്രിയയ്ക്ക് വിധേയരായത്. അനിത 22-ന് രാത്രിയും മറ്റുള്ളവർ കഴിഞ്ഞ ദിവസവുമാണ് മരിച്ചത്.

മൂന്നു പേരെയും ആരോഗ്യനില മോശമായതിനെത്തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾ പാവഗഡ് സർക്കാർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധം നടത്തി.

മരിച്ചവരുടെ രക്ത സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും ഫലം വന്നശേഷമേ മരണത്തിന്റെ യഥാർഥ കാരണം അറിയാനാകൂവെന്നും ഡി.എച്ച്.ഒ. ഡോ. ഡി.എൻ. മഞ്ജുനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts