റാപിഡോ ഡ്രൈവർ മോശമായി പെരുമാറി; പരാതിയുമായി യുവതി 

ബെംഗളൂരു : റാപിഡോ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി.

കോറമംഗലയിലെ താമസക്കാരിയായ ഐ.ടി. ജീവനക്കാരിയാണ് ഡ്രൈവറിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടത്.

ശനിയാഴ്ച രാത്രി ജോലികഴിഞ്ഞ് രാത്രി 8.30-ഓടെ ടിൻ ഫാക്ടറി റോഡിൽനിന്ന് കോറമംഗലയിലേക്കാണ് യുവതി ബൈക്ക് ടാക്സി വിളിച്ചത്.

  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും

തന്റെ മൊബൈലിന്റെ ചാർജ് തീർന്നെന്നും മാപ്പ് നോക്കാൻ മൊബൈൽ വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ യുവതിയുടെ ഫോൺ വാങ്ങി.

പിന്നീട് താമസസ്ഥലത്തെത്തുന്നതുവരെ ശരീരഭാഗങ്ങളിൽ ഇയാൾ മോശമായി സ്പർശിക്കുകയായിരുന്നു.

ഭയന്നുപോയതിനാൽ ഈ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും യുവതി സാമൂഹികമാധ്യമത്തിലിട്ട കുറിപ്പിൽ പറയുന്നു.

ഇതുസംബന്ധിച്ച് റാപിഡോയുടെ കസ്റ്റമർ കെയറിൽ പരാതിപ്പെട്ടപ്പോൾ ഡ്രൈവർക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചതെന്നും ഇതുസംബന്ധിച്ച് മറ്ററിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.

  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us