മധുരയിലെ ജെല്ലിക്കെട്ട് സ്റ്റേഡിയത്തിന്റെ പണികൾ ഈ വർഷം പൂർത്തിയാക്കും; മന്ത്രി വേലു

ചെന്നൈ: മധുരയിലെ അളങ്കനല്ലൂരിനടുത്തുള്ള കീലകരൈ ഗ്രാമത്തിലെ ജല്ലിക്കെട്ട് സ്റ്റേഡിയത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഈ വർഷം തന്നെ പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നതായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി (പിഡബ്ല്യുഡി) ഇ വി വേലു അറിയിച്ചു.

44 കോടി രൂപ ചെലവിൽ ഗ്രാമത്തിൽ 37,000 പേർക്ക് ഇരിക്കാവുന്ന ലോകോത്തര ജല്ലിക്കെട്ട് അരങ്ങ് നിർമിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

വിഐപി ഇരിപ്പിടങ്ങൾ, മ്യൂസിയം, കാള ഷെഡ്, വെറ്ററിനറി ഡിസ്പെൻസറി, കളിക്കാർ, കാണികൾ, മാധ്യമങ്ങൾ എന്നിവർക്ക് അവശ്യ സൗകര്യങ്ങൾ കൂടാതെ വേഗത്തിലുള്ള പ്രഥമശുശ്രൂഷയും തുടർച്ചയായ വൈദ്യസഹായവും സുഗമമാക്കുന്നതിന് ഒരു ആരോഗ്യ ഉപകേന്ദ്രവും അരങ്ങിൽ ഉണ്ടായിരിക്കും.

ഈ വർഷം മാർച്ചിലാണ് മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം ചെയ്തതെന്ന് വേലു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങളുടെ എഴുപത്തിയഞ്ച് ശതമാനം പൂർത്തിയായി. പ്ലാസ്റ്ററിങ്ങ് പോലുള്ള ബാക്കി ജോലികൾ ബാക്കിയാണ്, ഡിസംബർ 15-നകം പൂർത്തിയാക്കുമെന്ന് എഞ്ചിനീയർമാർ ഉറപ്പുനൽകിയിട്ടുണ്ട് എന്നും കാലതാമസം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts