‘ഭക്ഷണത്തിൽ തക്കാളിയുടെ ഉപയോഗം ഞങ്ങൾ കുറച്ചു’: ധനികനായ നടൻ സുനിൽ ഷെട്ടിയുടെ പ്രസ്താവന!

മുംബൈ: രാജ്യത്ത് തക്കാളി വില കുതിച്ചുയർന്നു. അടുത്ത കാലത്തായി ഈ പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ വിപണിയും കുറവാണ്. ഇതാണ് വില കൂടാനുള്ള പ്രധാന കാരണം. എന്നാലിപ്പോൾ സമ്പന്നർ പോലും തങ്ങളുടെ പച്ചക്കറി കൊട്ടയിലെ തക്കാളിയുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ.

മുതിർന്ന ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും ഇതേക്കുറിച്ച് സംസാരിച്ചു. സുനിൽ ഷെട്ടിയുടെ വാക്കുകളിൽ വിലക്കയറ്റത്തിന്റെ ആഘാതം പ്രകടമായിരുന്നു.

നിരവധി ആഡംബര കാറുകളുടെ ഉടമ, കോടികളുടെ ബംഗ്ലാവുകളുടെ ഉടമ, റസ്റ്റോറന്റുകളുടെ അവകാശി, ബോളിവുഡ് താരം സുനിൽ ഷെട്ടിയും തക്കാളി വിലക്കയറ്റത്തിന് മുന്നിൽ ദരിദ്രനാണെന്ന് തോന്നുന്നുവെന്നാണ് ഹാസ്യേനെ പാപ്പരാസികൾ പറയുന്നത്.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

തക്കാളിയുടെ വില വളരെ കൂടുതലാണെന്നും ഭക്ഷണത്തിൽ തക്കാളിയുടെ അളവ് കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.’തക്കാളി കഴിക്കുന്നത് കുറവാണ്’ എന്നാണ് തക്കാളിയുടെ വിലക്കയറ്റത്തെക്കുറിച്ച് സുനിൽ ഷെട്ടി പറഞ്ഞു.

“തന്റെ ഭാര്യ മന ഷെട്ടി ഒന്നോ രണ്ടോ ദിവസത്തേക്കായാണ് പച്ചക്കറികൾ വാങ്ങുന്നത് എന്നാണ് സുനിൽ ഷെട്ടി പറയുന്നത്. പുതിയ ചേരുവകൾ കഴിക്കുന്നതിന് പ്രാധാന്യം നൽകുന്നതും തങ്ങളുടെ പതിവാണ്.

തക്കാളിക്ക് ഇന്ന് വില കൂടിയതോടെ തങ്ങളുടെ അടുക്കളയെ അത് വളരെയധികം ബാധിക്കുന്നുവെന്നും ഇപ്പോഴും തങ്ങൾ തക്കാളി വാങ്ങുന്നുണ്ടെങ്കിലും കഴിക്കുന്നത് കുറവാണ് എന്നാണ് അദ്ദേഹം പറയുന്നത്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ഞാനൊരു നടനാണ്, അതുകൊണ്ട് വിലക്കയറ്റം നമ്മളെ ബാധിക്കില്ലെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ വിലക്കയറ്റം എന്നെയും ബാധിക്കുമെന്നതാണ് സത്യം. ഇത്തരം കാര്യങ്ങൾ നമ്മളും അനുഭവിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts