ലയണല്‍ മെസ്സി സൗദി ക്ലബിലേക്കെന്ന് സൂചന

സൗദി: ലയണല്‍ മെസി സൗദി പ്രോ ലീഗിലേക്കെന്ന് റിപ്പോര്‍ട്ട്. മെസി സൗദി ക്ലബിനായി വമ്പന്‍ കരാറിനു കീഴില്‍ കളിച്ചേക്കുമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മെസി അല്‍ ഹിലാലുമായാണ് കരാറിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മെസി കുടുംബത്തോടൊപ്പം സൗദി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയിലാണ് അല്‍ ഹിലാലുമായി കരാറിലെത്തിയതെന്നാണ് സൂചന. ഇതിനു പിന്നാലെ ക്ലബിന്റെ അനുമതിയില്ലാതെയാണ് മെസി സന്ദര്‍ശനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി പിഎസ്ജി മെസിക്ക് രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെസി പിഎസ്ജിയോടും സഹതാരങ്ങളോടും ക്ഷമാപണം നടത്തുകയും കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.

  ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

എന്നാല്‍ ജൂണില്‍ അവസാനിക്കാനിരിക്കുന്ന കരാര്‍ പുതുക്കില്ലെന്നും മെസി ക്ലബിനെ അറിയിച്ചിട്ടുണ്ട്. അതേസമയം ഖത്തര്‍ ലോകകപ്പ് അവസാനിച്ചയുടന്‍ തന്നെ അല്‍ ഹിലാല്‍ മെസിക്കായി രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജനുവരിയില്‍ അല്‍ നസറിനൊപ്പം ചേര്‍ന്നതിനു പിന്നാലെയാണ് റൊണ്‍ള്‍ഡോക്കൊത്ത പ്രതിയോഗിയെന്ന നിലയില്‍ മെസിയെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ മുന്നോട്ടു വന്നത്. റെക്കോര്‍ഡ് പ്രതിഫലമാണ് മെസിക്കായി മുടക്കാന്‍ ക്ലബ് തയ്യാറായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us