മന്ത്രി ആയിരുന്നപ്പോൾ ദേശീയപാതാ വികസനത്തിനായി വീട് വിട്ടുകൊടുത്തിൽ അഭിമാനം: ജി സുധാകരൻ

മന്ത്രിയായിരിക്കെ ദേശീയപാതാ വികസനത്തിനായി വീട് വിട്ടുകൊടുത്തത്, വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്ന് മുൻ മന്ത്രി ജി സുധാകരൻ. “അന്നത്തെ വകുപ്പ് മന്ത്രി എന്ന നിലയിൽ, എന്‍റെ വീട് ഒഴിവാക്കുന്നത് അധാർമ്മികമാണെന്ന് തോന്നി. പിന്നീട്, ഈ പ്രശ്നത്തെക്കുറിച്ച് ഭാര്യയോടും കുട്ടികളോടും സംസാരിച്ചപ്പോൾ, അവർ വീട് വിട്ടുകൊടുക്കണം എന്ന് തന്നെ പറഞ്ഞതിൽ അഭിമാനമുണ്ട്” അദ്ദേഹം പറഞ്ഞു

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പടിയിറങ്ങിയപ്പോഴേക്കും ഭൂമി ഏറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായിരുന്നു. ചിലയിടങ്ങളിൽ റോഡിന്‍റെ പണികൾ ആരംഭിച്ചിരുന്നു.
തുടർഭരണത്തിനിടയിൽ നമ്മുടെ സർക്കാർ ദേശീയ പാതകളുടെ വികസനം ദ്രുതഗതിയിൽ നടപ്പാക്കുകയാണ്. ഞങ്ങളുടെ വീട് അതിന്റെ സാക്ഷിയായി നിൽക്കുന്നത് കാണുമ്പോൾ ഈ വികസനത്തിൽ ഒരു എളിയ പങ്ക് വ്യക്തിപരമായിട്ടുകൂടി വഹിക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് ജി സുധകരൻ ഫേസ്ബുക്കിൽ കുറിച്ചു.

  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

“റോഡിൻറെ രണ്ടു വശങ്ങളിലുമായി, കിഴക്കും പടിഞ്ഞാറുമായി തുല്യമായിട്ടാണ് 7.5 മീറ്റർ വെച്ച് സ്ഥലം ഞങ്ങളുടെ വീട് നിൽക്കുന്ന സ്ട്രെച്ചിൽ പുനർരൂപരേഖ തയ്യാറാക്കിയത്. വീട് നിലവിലുള്ള റോഡിൻ്റെ തൊട്ടടുത്തായിരുന്നതിനാൽ വീടിന്റെ സിംഹഭാഗവും അങ്ങനെ പുതിയ ദേശീയപാതക്കായുള്ള സ്ഥലത്തിൽ വന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്ഥലമെടുപ്പിന്റെ ഭാഗമായി വീടിന്റെ പുതുതായി വരാൻ പോകുന്ന റോഡിൽ നിൽക്കുന്ന ഭാഗം പൊളിച്ചു നീക്കി. വീടിന്റെ പുറകുവശത്തു 25% താഴെയേ അവശേഷിക്കുന്നുള്ളു” അദ്ദേഹം കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
[masterslider id="10"]

Related posts