ന്യൂഡല്‍ഹി: നോയിഡ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന സ്ത്രീയെ അപമാനിച്ച കിസാൻ മോർച്ച നേതാവിന്‍റെ വീടിന്‍റെ ഒരു ഭാഗം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. നോയിഡ ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന് നേരെ അനധികൃത നിർമ്മാണം ആരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്‍റെ ബുൾഡോസർ ആക്രമണമുണ്ടായത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശ്രീകാന്ത് ത്യാഗിയും പ്രദേശത്തെ മറ്റൊരു താമസക്കാരനും തമ്മിൽ തൈ നടുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ, ശ്രീകാന്ത് ത്യാഗി യുവതിയെ അപമാനിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിന് ശേഷം ശ്രീകാന്ത് ത്യാഗിയുടെ കൂട്ടാളികൾ ഹൗസിംഗ് സൊസൈറ്റിയിൽ കയറി യുവതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി ശ്രീകാന്ത് ത്യാഗിയുടെ വീട് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്ന് ബുൾഡോസർ കൊണ്ട് വന്ന് വീടിന്‍റെ ഒരു ഭാഗം പൊളിച്ചുമാറ്റി. അതേസമയം, ബി.ജെ.പിയുമായി ബന്ധമുള്ള കിസാൻ മോർച്ച നേതാവാണെന്ന് അവകാശപ്പെട്ട ശ്രീകാന്ത് ത്യാഗി നേതാക്കൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]