കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനം; കണ്ണൂർ വിസിയോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ മലയാളം പഠന വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കുന്നതിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ അടിയന്തരമായി വിശദീകരണം നൽകാൻ കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ ആവശ്യപ്പെട്ടു. തൃശൂർ കേരളവർമ്മ കോളേജിൽ അദ്ധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ വർഷം നവംബറിൽ വി.സിയുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് മാറ്റിവച്ച റാങ്ക് ലിസ്റ്റിന് കഴിഞ്ഞ മാസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകിയിരുന്നു.

  സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പ്രതിഫലമായാണ് ഗോപിനാഥ് രവീന്ദ്രനെ വി.സിയായി വീണ്ടും നിയമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. യു.ജി.സി ചട്ടങ്ങൾ പൂർണ്ണമായും അവഗണിച്ച് പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

യു.ജി.സി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയയ്ക്കില്ല. ഗവേഷണ പഠനത്തിനു ചിലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ പ്രസ്തുത പഠന കാലയളവുകൂടി കണക്കിലെടുത്താണ് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതെന്നാണ് പരാതിക്കാരുടെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ
[masterslider id="10"]

Related posts

Click Here to Follow Us