രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടാകില്ല: ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തെ പണപ്പെരുപ്പം 7 ശതമാനമോ അതിൽ താഴെയോ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം സംബന്ധിച്ച ലോക്സഭയിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കോവിഡ് -19, റഷ്യ-ഉക്രൈൻ യുദ്ധം, വിതരണ ശൃംഖലയുടെ തകർച്ച തുടങ്ങിയ ഘടകങ്ങൾ കാരണം പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം

“അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജിഡിപി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് 22 മാസമായി പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നു. ചൈനയിൽ 3000 ബാങ്കുകൾ പാപ്പരായി. ഇന്ത്യയിൽ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റവും കുറഞ്ഞ നിരക്കായ 5.9 ശതമാനത്തിലെത്തി. ഇന്ത്യയുടെ കടബാദ്ധ്യത-ജിഡിപി നടപ്പുവർഷം 56.21 ശതമാനമായിരിക്കും. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്” മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ
[masterslider id="10"]

Related posts