ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ ഉലച്ച മുൻനിര സംഭവവികാസങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. വസതിയിൽ ഒരുക്കിയ ഉച്ചവിരുന്നിനെത്തിയ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാൽക്കൽ വണങ്ങി അനുഗ്രഹം തേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഇരുവരും തമ്മിലുള്ള തീവ്രമായ അടുപ്പം വ്യക്തമാക്കുന്ന ഈ അപൂർവ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

സംസ്ഥാന മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും മുഖ്യമന്ത്രിയോട് അടുത്ത അനുഭാവം പുലർത്തുന്ന എം.എൽ.എമാരും പങ്കെടുത്ത വിരുന്നിൽ രാഷ്ട്രീയ ചർച്ചകൾ സജീവമായിരുന്നു. മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, എം.ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രെ, പ്രിയങ്ക് ഖാർഗെ, കെ.ജെ. ജോർജ്, ലക്ഷ്മി ഹെബ്ബാൾക്കർ, ദിനേഷ് ഗുണ്ടുറാവു എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളും മുതിർന്ന എം.എൽ.എമാരും വസതിയിൽ സന്നിഹിതരായിരുന്നു.

  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

അടച്ചിട്ട മുറിയിലെ അരമണിക്കൂർ ചർച്ച

ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് മറ്റ് മന്ത്രിമാരോടും ജനപ്രതിനിധികളോടും കോൺഫറൻസ് റൂമിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ട സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും വസതിക്കുള്ളിലെ ഒരു പ്രത്യേക മുറിയിൽ കൂടിക്കാഴ്ച നടത്തി. മറ്റുള്ളവരെയെല്ലാം പുറത്തുനിർത്തി അരമണിക്കൂറിലധികം നീണ്ടുനിന്ന ഈ ‘ഒറ്റയാൾ ചർച്ച’ സംസ്ഥാന രാഷ്ട്രീയത്തിൽ കടുത്ത ഉദ്വേഗവും വരുംദിനങ്ങളിലെ വലിയ മാറ്റങ്ങളുടെ സൂചനയുമാണ് നൽകുന്നത്.

‘കളി അവസാനിച്ചിട്ടില്ല’; മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

അതേസമയം, സിദ്ധരാമയ്യ ഔദ്യോഗികമായി രാജി സമർപ്പിക്കുന്നതുവരെ രാഷ്ട്രീയ നീക്കങ്ങൾ അവസാനിക്കുന്നില്ലെന്ന കൃത്യമായ ധാരണയോടെയാണ് ഡി.കെ. ശിവകുമാർ കരുക്കൾ നീക്കുന്നത്. തന്റെ അനുയായികൾക്കും അനുകൂലികളായ എം.എൽ.എമാർക്കും അദ്ദേഹം കർശന നിർദ്ദേശം നൽകിയതായാണ് വിവരം. മാധ്യമങ്ങൾക്ക് മുന്നിൽ തിടുക്കപ്പെട്ട് യാതൊരുവിധ പ്രസ്താവനകളും നടത്തരുതെന്ന് അദ്ദേഹം കർശനമായി വിലക്കിയിട്ടുണ്ട്.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

ഹൈക്കമാൻഡ് നേതാക്കൾ നിലവിൽ തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും, അധികാര പങ്കിടൽ സംബന്ധിച്ച എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായാണ് അവർ ചർച്ച ചെയ്തതെന്നും തന്നെ കണ്ട മന്ത്രിമാരോടും എം.എൽ.എമാരോടും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവരുന്നതുവരെ താൻ കാത്തിരിക്കുകയാണെന്നും, രാജി സംബന്ധിച്ച് ഔദ്യോഗികമായി തനിക്ക് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഡി.കെ. ശിവകുമാർ നൽകുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴകത്തിന്റെ നായകനായി വിജയ്; നാളെ രാവിലെ 11-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts