മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

ബെംഗളൂരു, മെയ് 26: മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഹർജി വിശദമായി പരിശോധിച്ച് തള്ളിക്കളഞ്ഞത്. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഇത് കർണാടകയിലെ ജനങ്ങളുടെ വലിയ വിജയമാണെന്ന് പ്രഖ്യാപിച്ചു.

  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

സുപ്രീം കോടതി വിധിയുടെ പകർപ്പ് തനിക്ക് ലഭിച്ചുവെന്നും സംസ്ഥാനത്തെ സംബന്ധിച്ച് ഇത് ഏറെ സന്തോഷം നൽകുന്ന വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് കർണാടക സംസ്ഥാനത്തിന് വേണ്ടി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. കേസിൽ സുപ്രീം കോടതിയുടെ മുൻ വിധി കർണാടകയ്ക്ക് അനുകൂലമായിരുന്നു. അതിനെതിരെ തമിഴ്‌നാട് നൽകിയ ഹർജി കൂടി ഇപ്പോൾ കോടതി തള്ളിയതോടെ മേക്കേദാട്ടു പദ്ധതിയുമായി മുന്നോട്ട് പോകുന്നത് കർണാടകയ്ക്ക് കൂടുതൽ എളുപ്പമാകും. പദ്ധതിയുടെ പുതിയ വിശദമായ പദ്ധതിരേഖ (ഡിപിആർ) സമർപ്പിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ വേഗത്തിൽ മുന്നോട്ട് പോവുകയാണെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.

  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
[masterslider id="10"]

Related posts