ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

home building flat

ബെംഗളൂരു: അസറ്റ് മാനേജ്‌മെന്റ് കമ്പനി വഴി ഫ്ലാറ്റുകളും വീടുകളും വാടകയ്ക്ക് നൽകിയ വസ്‌തുഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആശങ്കയിലുമെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ പ്രമുഖ പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിയായ ‘ജോൺസ് അസറ്റ് മാനേജ്‌മെന്റ്’ (Jones Asset Management) കരാർ വ്യവസ്ഥകൾ ലംഘിച്ച് മാസങ്ങളായി വാടക തുക നൽകുന്നില്ലെന്നാണ് ഉടമകളുടെ പരാതി. അഞ്ച് മുതൽ എട്ട് മാസം വരെയുള്ള വാടക തുകയാണ് പലർക്കും കമ്പനി കുടിശ്ശിക വരുത്തിയിരിക്കുന്നത്.

വസ്തുവകകൾ വാടകയ്ക്ക് നൽകുന്നതിലും പരിപാലിക്കുന്നതിലുമുള്ള എളുപ്പത്തിനായി കമ്പനിയെ സമീപിച്ചവരാണ് ഇപ്പോൾ ചതിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തെ കുറച്ചുമാസങ്ങൾ കൃത്യമായി പണം നൽകിയ കമ്പനി, പിന്നീട് മാസങ്ങളോളം വാടക വൈകിപ്പിക്കുന്നത് പതിവാക്കുകയായിരുന്നു. കമ്പനിയുമായി രണ്ട് വർഷത്തെ കരാറിലേർപ്പെട്ട സുരേഷ് എന്ന ഫ്ലാറ്റുടമയ്ക്ക് പ്രതിമാസം 55,000 രൂപ നിരക്കിൽ കഴിഞ്ഞ എട്ട് മാസത്തെ വാടകയാണ് കമ്പനി നൽകാനുള്ളത്. തട്ടിപ്പിനിരയായതോടെ കമ്പനിക്കെതിരെ ഇന്ദിരാനഗർ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇദ്ദേഹം.

  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

മറ്റൊരു ഉടമയായ ശ്രീറാമിന്റെ ഫ്ലാറ്റ്, ഈ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഉടമയറിയാതെ 25 ലക്ഷത്തിലധികം രൂപയ്ക്ക് മറ്റൊരാൾക്ക് ലീസിന് നൽകിയതായും പരാതിയുണ്ട്. കമ്പനിയിൽ നിന്ന് തനിക്ക് മാസങ്ങളായി വാടക ലഭിക്കുന്നില്ലെന്ന് ശ്രീറാം ഫ്ലാറ്റിൽ താമസിക്കുന്ന ആളോട് വ്യക്തമാക്കിയതോടെയാണ് ലക്ഷങ്ങളുടെ ലീസ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഒടുവിൽ കമ്പനിയിൽ നിന്ന് താൻ നൽകിയ ലീസ് തുക തിരികെ വാങ്ങി ഫ്ലാറ്റ് ഒഴിഞ്ഞുതരാമെന്ന് താമസക്കാരൻ ഉടമയ്ക്ക് ഉറപ്പുനൽകിയിരിക്കുകയാണ്. ഇടനിലക്കാരായി നിൽക്കുന്ന റിയൽറ്റർമാരും കമ്പനികളും വയോധികരെയാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാക്കുന്നതെന്ന് മുൻപ് പുറത്തുവന്ന സമാനമായ കേസുകൾ സൂചിപ്പിക്കുന്നു.

  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി

റിയൽ എസ്റ്റേറ്റ് രംഗത്തെ ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫ്ലാറ്റുടമകളും വാടകക്കാരും കടുത്ത ജാഗ്രത പാലിക്കണമെന്ന് കർണാടക ഹോം ബയേഴ്‌സ് ഫോറം കൺവീനർ ധനഞ്ജയ പത്മനാഭാചാർ മുന്നറിയിപ്പ് നൽകി. ചതിക്കപ്പെടാതിരിക്കാൻ വീടുകൾ വാടകയ്ക്ക് കൊടുക്കുമ്പോഴും എടുക്കുമ്പോഴും ഇടനിലക്കാരെ പൂർണ്ണമായി ഒഴിവാക്കി ഉടമയും വാടകക്കാരനും തമ്മിൽ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതാണ് എപ്പോഴും സുരക്ഷിതമെന്ന് അദ്ദേഹം ഉപദേശിച്ചു. അതേസമയം, ഉയർന്നുവന്ന ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങളിൽ വിശദീകരണം നൽകാൻ ജോൺസ് അസറ്റ് മാനേജ്‌മെന്റ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts