ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി

ബെംഗളൂരു: നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങളും കൈയേറ്റങ്ങളും നീക്കം ചെയ്ത് പൊതുയിടങ്ങൾ വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ബെല്ലന്തൂർ ഫ്ലൈഓവറിന് താഴെയുള്ള പ്രദേശം മനോഹരമായ പൊതു ഇടമാക്കി മാറ്റി. ബിബിഎംപി ഈസ്റ്റ് സിറ്റി കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ (ഡെവലപ്‌മെന്റ്) ലോകണ്ടെ സ്നേഹൽ സുധാകർ നവീകരിച്ച പാതയുടെ ഉദ്ഘാടനം നിർവഹിച്ചു.

പ്രമുഖ ഐടി കമ്പനിയായ ഇന്റലിന്റെ സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ട് ഉപയോഗിച്ചാണ് ഈ മാറ്റം സാധ്യമാക്കിയത്. നേരത്തെ ചെളിയും നിർമ്മാണാവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞതും അനധികൃത കച്ചവടക്കാർ കൈയേറിയതുമായിരുന്നു ഈ പ്രദേശം. ഇവയെല്ലാം നീക്കം ചെയ്ത ശേഷം മനോഹരമായ പൂന്തോട്ടങ്ങളും നടപ്പാതകളും ഒരുക്കി പ്രദേശം നവീകരിക്കുകയായിരുന്നു. ജനസൗഹൃദപരവും സുസ്ഥിരവുമായ നഗര ഇടങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഉദ്ഘാടന വേളയിൽ സ്നേഹൽ സുധാകർ പറഞ്ഞു.

  എയിംസ് വിഷയത്തിൽ 'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; വിശദീകരണവുമായി സുരേഷ് ഗോപി

സൗന്ദര്യവൽക്കരണത്തിന് പുറമെ, ശുചീകരണ തൊഴിലാളികൾക്കായി (പൗരകാർമികർ) ‘സുവിധ’ കാബിനുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അവർക്ക് വിശ്രമിക്കാനും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കുമായുള്ള സൗകര്യങ്ങൾ ഇതിലൂടെ ലഭ്യമാകും.

ഇന്റൽ ഇന്ത്യയുടെ നേതൃത്വത്തിലുള്ള സംഘവും കോർപ്പറേഷൻ ഉദ്യോഗസ്ഥരും പൗരകാർമികരും ചടങ്ങിൽ പങ്കെടുത്തു. ഉപയോഗശൂന്യമായി കിടക്കുന്ന ഇത്തരം സ്ഥലങ്ങൾ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ രീതിയിൽ വീണ്ടെടുക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. നഗരത്തിലെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഇത്തരം പദ്ധതികൾ നിർണ്ണായക പങ്കുവഹിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"
[masterslider id="10"]

Related posts

Click Here to Follow Us