തുളു സംസ്കാരത്തിന് പുത്തനുണർവ്; ബെംഗളൂരുവിലും തീരദേശത്തും ‘തുളുവ ഭവൻ’ വരുന്നു

ബെംഗളൂരു: തുളു ജനതയുടെ സാംസ്‌കാരികവും സാമൂഹികവുമായ പൈതൃകം സംരക്ഷിക്കുന്നതിനായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളിൽ ‘തുളുവ ഭവൻ’ സ്ഥാപിക്കാൻ ശുപാർശ. കർണാടക സ്റ്റേറ്റ് പോളിസി ആന്റ് പ്ലാനിംഗ് കമ്മീഷൻ ഇത് സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമർപ്പിച്ചു.

മൂന്ന് നഗരങ്ങൾ; മൂന്ന് ലക്ഷ്യങ്ങൾ
തുളു ഭാഷ, യക്ഷഗാനം, മറ്റ് നാടൻ കലകൾ എന്നിവയുടെ പ്രോത്സാഹനത്തിനായി ഒരു ഇൻസ്റ്റിറ്റ്യൂഷണൽ നെറ്റ്‌വർക്ക് ആണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

തീരദേശ പൈതൃകത്തിന്റെ പ്രധാന കേന്ദ്രമായി മംഗളൂരുവിലെ ഭവൻ പ്രവർത്തിക്കും. ഗവേഷണം, ഭാഷാ പ്രചാരണം എന്നിവയിലായിരിക്കും ഉഡുപ്പിയിലെ സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ പ്രവാസികൾക്കും നഗരത്തിൽ താമസിക്കുന്ന തുളു വംശജർക്കുമായുള്ള നെറ്റ്‌വർക്കിംഗ് ഹബ്ബായി ബെംഗളൂരുവിലെ ഭവൻ പ്രവർത്തിക്കും.

ഭാഷയും തൊഴിലും ഒരുമിച്ച്
കേവലം സാംസ്‌കാരിക കേന്ദ്രം എന്നതിലുപരി, യുവാക്കൾക്കായി നൈപുണ്യ വികസനം (Skill Development), ഗവേഷണം, സംരംഭകത്വം എന്നിവയ്ക്കുള്ള വേദിയായും തുളുവ ഭവനെ മാറ്റുമെന്ന് കമ്മീഷൻ അംഗം എസ്. മോഹനദാസ് ഹെഗ്‌ഡെ പറഞ്ഞു. തുളു സംസാരിക്കുന്ന ജനതയുടെ ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്കൊപ്പം തന്നെ പ്രാദേശിക ഭാഷകളെയും കലകളെയും ചേർത്തുപിടിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
[masterslider id="10"]

Related posts