ബെംഗളൂരു : അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി മത്സ്യത്തിന്റെ കടിയേറ്റ് മരിച്ചു. കാർവാറിലെ മജാലിയിലെ ദണ്ഡേബാഗയിലെ അക്ഷയ് അനിൽ മജാലിക്കർ ആണ് മരിച്ചത്.
അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. മത്സ്യത്തിന്റെ ആക്രമണത്തെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ അക്ഷയ്ക്ക് ഡോക്ടർമാർ ശരിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണമുണ്ട്.
ഒക്ടോബർ 14 ന് അക്ഷയ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയി. ബോട്ടിലായിരിക്കുമ്പോൾ, 8 മുതൽ 10 ഇഞ്ച് വരെ നീളമുള്ള ഒരു മൂർച്ചയുള്ള ചുണ്ടോട് കൂടിയ മത്സ്യം വെള്ളത്തിൽ നിന്ന് ചാടി അക്ഷയുടെ വയറ്റിൽ തറക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അക്ഷയിനെ ഉടൻ തന്നെ കാർവാറിലെ ക്രിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ മുറിവ് തുന്നിച്ചേർത്ത് ഡിസ്ചാർജ് ചെയ്തു.
എന്നിരുന്നാലും, വേദന വീണ്ടും ഉണ്ടായതിനാൽ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർഭാഗ്യവശാൽ, ചികിത്സയില്ലാതെ ഇന്ന് (ഒക്ടോബർ 16) പുലർച്ചെ 5 മണിക്ക് യുവാവ് മരിച്ചു.
അക്ഷയ് മരിച്ച വാർത്ത അറിഞ്ഞയുടനെ, ഡോക്ടർമാരുടെ അവഗണനയ്‌ക്കെതിരെ രോഷം പ്രകടിപ്പിച്ചുകൊണ്ട് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കിംസ് ആശുപത്രിക്ക് സമീപം തടിച്ചുകൂടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.