കേരളത്തിൽ ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായാണ് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും (അതി ശക്ത മഴ), എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശനിയാഴ്ച രാവിലെയോടെ ആന്ധ്ര, ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. അടുത്ത ദിവസങ്ങളി ലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വ്യാപക മഴയുണ്ടാകും. തെക്കന്‍…

Read More

ക്രിക്കറ്റ് കളിപ്പിക്കാതെ കുരങ്ങൻ യുവാക്കളെ പല ദിശകളിലേക്ക് ഓടിച്ചു

ബെംഗളൂരു: നഗരത്തിലെ മുനിസിപ്പൽ കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെ കുരങ്ങൻ ഓടിച്ചുവിട്ടു. യുവാക്കൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഈ സമയത്ത്, ഗ്രൗണ്ടിൽ എത്തിയ ഒരു കുരങ്ങൻ യുവാക്കളെ ക്രിക്കറ്റ് കളിക്കാൻ അനുവദിച്ചില്ല. കുരങ്ങൻ എല്ലാവരെയും ഗ്രൗണ്ടിലുടനീളം ഓടിച്ചു. യുവാക്കൾ സംരക്ഷണത്തിനായി കല്ലുകൾ പിടിച്ച് നിന്നു. പിന്നീട്, അവർ കുരങ്ങിനെ അവിടെ നിന്ന് വിരട്ടി ഓടിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്.

Read More

മൈസൂരു ദസറ: ചരിത്രം കണ്ടറിനഞ്ഞൊരു സൈക്കിൾ യാത്ര

ബെംഗളൂരു : ട്രിൻ ട്രിൻ സൈക്കിളുകളിൽ സഞ്ചരിച്ച് മൈസൂരിലെ പ്രധാന പൈതൃക കെട്ടിടങ്ങളുടെ ചരിത്രം, പശ്ചാത്തലം, പ്രാധാന്യം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് പഠിച്ചുകൊണ്ട് നൂറുകണക്കിന് യുവാക്കളും യുവതികളും ആവേശഭരിതരായി. നാദഹബ്ബ മൈസൂരു ദസറ മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ പുരാവസ്തു മ്യൂസിയം ആൻഡ് ഹെറിറ്റേജ് വകുപ്പും ടൂറിസം വകുപ്പും ചേർന്ന് ഒരു പൈതൃക സൈക്കിൾ സവാരി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ‘നമ്മുടെ പൈതൃകം നമ്മുടെ അഭിമാനമാണ്’ എന്ന് എഴുതിയ ടീ-ഷർട്ടുകൾ ധരിച്ച നൂറുകണക്കിന് ആളുകൾ വ്യാഴാഴ്ച രാവിലെ സൈക്കിളിൽ സഞ്ചരിച്ച് ടൗൺ ഹാൾ, ദൊഡ്ഡ ഗഡിയാര, 10-ാമത് ചാമരാജേന്ദ്ര…

Read More

സെൻസെസ് തുടരാം; ഡാറ്റ രഹസ്യമായി വെക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു : കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ (സാമൂഹിക-സാമ്പത്തിക സർവേ) ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. സർവേ തടയണമെന്നാവശ്യപ്പെട്ട ഹർജികൾ കോടതി തള്ളി. അതേസമയം, ശേഖരിക്കുന്ന ഡേറ്റകൾ പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു. സർവേയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന കാര്യം വിജ്ഞാപനം ചെയ്യണമെന്നും നിർദേശിച്ചു. താത്പര്യമുണ്ടെങ്കിൽ മാത്രം പങ്കെടുത്താൽ മതി. ചീഫ് ജസ്റ്റിസ് വിഭു ബഖ്‌റു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഡേറ്റകൾ സ്വകാര്യമായി സൂക്ഷിക്കുന്നത് ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വിവരിച്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പിന്നാക്കവിഭാഗ കമ്മിഷനോട് ആവശ്യപ്പെട്ടു. പിന്നാക്കവിഭാഗ…

Read More

കോഴിക്ക് വച്ച വെടി ഉന്നംതെറ്റി കൊണ്ട് അയൽവാസി മരിച്ചു

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. അണ്ണാമലൈയുടെ അയൽവാസിയായ പ്രകാശാണ് മരിച്ചത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേൽമദൂർ ഗ്രാമത്തിലാണ് അണ്ണാമലൈ താമസിക്കുന്നത്. ഇന്ന് തന്റെ മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ വീട്ടിൽ നിന്നും ഒരു നാടൻ തോക്ക് എടുത്ത് കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കവേ, അപ്രതീക്ഷിതമായി ലക്ഷ്യം തെറ്റി അടുത്ത വീട്ടിൽ കിടന്നിരുന്ന പ്രകാശ് എന്ന…

Read More

കെ.ജെ ഷൈനെ അധിക്ഷേപിച്ച കേസ്; കെ. എം ഷാജഹാന് ജാമ്യം

സിപിഐഎം നേതാവ് കെജെ ഷൈനിനെതിരായ സൈബ‍ർ അധിക്ഷേപ കേസിൽ യൂട്യൂബർ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഷാജഹാനെതിരെ കേസെടുത്ത് മൂന്ന് മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും ചെങ്ങമനാട് എസ്ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാൻ അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ലൈംഗികചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയിൽ കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

Read More

കേസുകൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രജ്വൽ രേവണ്ണയുടെ ഹർജി തള്ളി

ബെംഗളൂരു : ബലാത്സംഗക്കേസിൽ വിചാരണനടത്തുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് മുൻഎംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. എംഎൽഎമാരുടെയും എംപിമാരുടെയും പേരിലുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് പ്രജ്വൽ രേവണ്ണയ്ക്കെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ വിചാരണ നടക്കുന്നത്. കേസ് പരിഗണിക്കുമ്പോൾ ജഡ്ജി നടത്തിയ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നിരീക്ഷണങ്ങൾ കടുത്തവാക്കുകളിലായിരുന്നു എന്ന കാരണത്താൽ ജഡ്ജി പക്ഷപാതത്തോടെയാണ് കേസിനെ സമീപിക്കുന്നതെന്ന നിഗമനത്തിലെത്താൻ സാധിക്കില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മറ്റൊരു ബലാത്സംഗക്കേസിൽ തനിക്കെതിരേ ജീവപര്യന്തം തടവുശിക്ഷ വിധിച്ച ജഡ്ജിതന്നെ ഈ കേസും പരിഗണിക്കുമ്പോൾ…

Read More

കോടതി വളപ്പിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

ബെംഗളൂരു : ദാവണഗെരെയിലെ കോടതി വളപ്പിനുള്ളിൽ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ് . നഗരത്തിലെ കുടുംബ കോടതി വളപ്പിലാണ് സംഭവം. ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് കൈയിൽ കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ പവിത്രയെ ഭർത്താവ് പ്രവീൺ കുത്തിയും ആക്രമിച്ചും പരിക്കേൽപ്പിച്ചു. സംഭവത്തിൽ പരിക്കേറ്റ ഭാര്യ പവിത്രയെയും ഭർത്താവ് പ്രവീണിനെയും ദാവണഗെരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇരുവരും ചികിത്സയിലാണ്. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായിരുന്ന ദാവൻഗരെയിലെ ജലിനഗർ സ്വദേശിയായ പ്രവീൺ, ബാംഗ്ലൂർ സ്വദേശിനിയായ പവിത്രയെയാണ് വിവാഹം കഴിച്ചത്. എന്നാൽ, സംശയം കാരണം പവിത്ര…

Read More

മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ഥികളെ സംഘംചേര്‍ന്ന് മര്‍ദിച്ചു; ആക്രമണം മുണ്ട് ഉടുത്തതിനെന്ന് വിദ്യാര്‍ഥികൾ

മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ഥികളെ സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. ഡല്‍ഹി പൊലീസും ഒപ്പംചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. മുണ്ട് ഉടുത്തതാണ് പ്രകോപിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍. സാക്കിര്‍ ഹുസൈന്‍ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ അശ്വിന്‍, സുധീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ചെങ്കോട്ട പരിസരത്തുവച്ച് ബുധനാഴ്ചയായിരുന്നു മര്‍ദനം. അന്വേഷണം ആവശ്യപ്പെട്ട് കമ്മിഷണര്‍ക്ക് ബ്രിട്ടാസിന്റെ കത്ത്. മുണ്ട് ഉടുത്തതിന്റെ പേരിലാണ് തങ്ങളെ ക്രൂരമായി മർദ്ദിച്ചതെന്നും ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ ഷൂ കൊണ്ടും ബൂട്ട് കൊണ്ടും മുഖത്ത് ചവിട്ടിയെന്നും വിദ്യാർത്ഥികൾ പറയുന്നു. മുണ്ട് ഉടുത്തതിന്റെ പേരിലാണ് ഞങ്ങളെ ക്രൂരമായിട്ട് മർദ്ദിച്ചത്. അതേപോലെ ഹിന്ദി സംസാരിക്കാത്തതിന്റെ…

Read More

വിട നൽകി നാട്; പൂർണ്ണ സംസ്ഥാന ബഹുമതികളോടെ എസ് എൽ ഭൈരപ്പയെ സംസ്കാരിച്ചു

ബെംഗളൂരു: എസ് എൽ ഭൈരപ്പയ്ക്ക് വിട നല്‍കി കന്നഡ സഹൃദയലോകം. മൈസൂരുവിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര ചടങ്ങുകൾ നടന്നു. പൂർണ്ണ സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ രവിശങ്കറും ഉദയ് ശങ്കറും അന്ത്യകർമങ്ങൾ നിർവഹിച്ചു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, എംഎൽഎ ടി.എസ്. ശ്രീവത്സ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ഭൗതികശരീരം മൈസൂരുവിലെ കലാമന്ദിരയിൽ പൊതുദർശനത്തിന് എത്തിച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യാഞ്ജലി…

Read More
Click Here to Follow Us