പാന്റിന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക് 

ഭോപ്പാൽ :മോട്ടോർ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിലായിരുന്നു സംഭവം. പോലീസ് പറയുന്നതനുസരിച്ച്‌, വഴിയോരക്കച്ചവടക്കാരനായ 19 വയസ്സുള്ള യുവാവ് പച്ചക്കറികള്‍ വാങ്ങി മാർക്കറ്റില്‍ നിന്ന് മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. നൈൻവാഡ ഗ്രാമത്തിന് സമീപമുള്ള ടോള്‍ ടാക്സിന് സമീപം നൈൻവാഡ സ്വദേശി അരവിന്ദിന്റെ (19) പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍, വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങള്‍ക്കും പൊള്ളലേറ്റു. ഇതേതുടർന്ന് യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ നിന്ന് താഴേക്ക്…

Read More

അഞ്ചുവർഷംമുൻപ്‌ ബസ്സപകടത്തിൽ കൈ നഷ്ടപ്പെട്ടു; യാത്രക്കാരന് 1.39 കോടി നഷ്ടപരിഹാരം

ബെംഗളൂരു: അഞ്ചുവർഷംമുൻപ്‌ സ്വകാര്യബസ് ഡ്രൈവറുടെ അശ്രദ്ധമൂലം യാത്രക്കാരന്റെ ഒരു കൈ നഷ്ടപ്പെടാനിടയായ സംഭവത്തിൽ ഒരുകോടി 39 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഉല്ലാസ്‌നഗറിൽ താമസക്കാരനായ മഹേഷ് മാഖീജ എന്നയാൾക്കാണ് നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ(എംഎസിടി) അധ്യക്ഷൻ എസ്‌.ബി. അഗ്രവാൾ ഉത്തരവിട്ടത്. 2019 ഡിസംബറിൽ മഹേഷ് മാഖീജ സ്വകാര്യ ലക്ഷ്വറിബസിൽ കല്യാണിൽനിന്ന് അഹല്യാനഗറിലേക്ക് യാത്രചെയ്യുമ്പോഴാണ് സംഭവം. അർധരാത്രി മുർബാദിലെ ടോക്കാവഡെക്കടുത്തുള്ള സർവണേ ഗ്രാമത്തിൽവെച്ച് നിയന്ത്രണംവിട്ട ബസ് ഒരു ഹോട്ടലിൽ ഇടിച്ചു. അപകടത്തിൽ മാഖീജയുടെ ഇടതുകൈ ചുമലിൽവെച്ച് അറ്റുപോയി. സംഭവത്തിനുശേഷം തൊഴിൽചെയ്യാൻ കഴിയാതായ…

Read More

മാണ്ഡ്യയിലെ ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥികൂടി മരിച്ചു; മരണം രണ്ടായി; 19 വിദ്യാർഥികൾ ചികിത്സയിൽ

ബെംഗളൂരു : മാണ്ഡ്യ മലവള്ളി താലൂക്കിലെ സ്‌കൂൾഹോസ്റ്റലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള കുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. മേഘാലയയിൽനിന്നുള്ള നാമി ബന്തായിയാണ്‌ (12) ചൊവ്വാഴ്ച മരിച്ചത്. ഇതോടെ മരിച്ച വിദ്യാർഥികളുടെ എണ്ണം രണ്ടായി. മേഘാലയയിൽനിന്നുള്ള കെർകാങ് (13) ഞായറാഴ്ച മരിച്ചിരുന്നു. 40 വിദ്യാർഥികളാണ് ഛർദിയും അതിസാരവുംമൂലം മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സതേടിയത്. ഇതിൽ ഗുരുതരാവസ്ഥയിലായ നാമി ബന്തായിയെ തിങ്കളാഴ്ച ഉച്ചയോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യനില കൂടുതൽ വഷളായി ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. നിലവിൽ 19 വിദ്യാർഥികൾ ആശുപത്രിയിൽ…

Read More

ഹൈപ്പർലൂപ്പ് പദ്ധതി വിജയത്തിലേക്ക്; ചെന്നൈ-ബംഗളൂരു പാതയും പരിഗണനയിൽ

മദ്രാസ് ഐഐടി കാംപസിലെ ഹൈപ്പർലൂപ്പ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 422 മീറ്റർ നീളത്തിലാണ് ഇവിടെ ഹൈപ്പർലൂപ്പ് പാത പരീക്ഷണാർഥം നിർമിച്ചിരിക്കുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഹൈപ്പർലൂപ്പ് പാതയാണെന്നും 40 മീറ്റർ കൂടി കൂട്ടിച്ചേർക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ പാതയാകുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടി മദ്രാസ് ആണ് പദ്ധതി വികസിപ്പിച്ചെടുത്തത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് ഇതിന് വേണ്ട ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചത്. പദ്ധതി വിജയകരമായതോടെ 50 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ഹൈപ്പർലൂപ്പ് പാത പണിയാനുള്ള…

Read More

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനുള്ള പരിശോധനായെന്ന പേരിൽ ആളുകളിൽ നിന്നും പണം തട്ടി ട്രാഫിക് പോലീസ്

ബെംഗളൂരു: വാഹന പരിശോധനയുടെ പേരിൽ ട്രാഫിക് പോലീസ് പണം പിരിക്കുന്നതായി ആരോപണം ഉയരുന്നത് പുതിയ കാര്യമല്ല. പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ പുറത്തിറങ്ങുന്ന വാഹനമോടിക്കുന്നവരെ പോലീസ് പിടികൂടി പിഴ ചുമത്താറുണ്ടെങ്കിലും, പിഴയ്ക്ക് പകരം, കുറഞ്ഞ പണത്തിന് പോലീസ് ബിസിനസ്സിലേക്ക് കടക്കുമെന്ന് മുൻകാലങ്ങളിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോള്‍, മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പരിശോധനയുടെ പേരില്‍ ട്രാഫിക് പോലീസ് ആളുകളില്‍ നിന്ന് പണം തട്ടുന്നുണ്ടെന്ന ഗുരുതരമായ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പരിശോധനയ്ക്കിടെ വാഹനമോടിക്കുന്നവരിൽ നിന്ന് പോലീസ് പണം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണുകളിൽ പകർത്തി. പോലീസിന്റെ…

Read More

യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയാണ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മൃതദേഹം കണ്ടത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ മൃതദേഹം കണ്ട യാത്രക്കാർ റെയിൽവേ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. കൊല ചെയ്ത ശേഷം പിന്നീട് മൃതദേഹം കത്തിച്ച് സ്റ്റേഷനിൽ കൊണ്ടുവന്നിട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തു.

Read More

ലോകത്തിലെ ഏറ്റവും വിലകൂടിയ നായയെ 49 കോടി രൂപയ്ക്ക് സ്വന്തമാക്കി ബെംഗളൂരുവിലെ നായപ്രേമി

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള നായ ബ്രീഡർ സതീഷ് 49 കോടി രൂപയ്ക്ക് (4.4 ദശലക്ഷം പൗണ്ട്) വളരെ അപൂർവമായ ഒരു ചെന്നായ നായയെ വാങ്ങി വാർത്തകളിൽ ഇടം നേടി. കഡബാം ഒകാമി എന്നറിയപ്പെടുന്ന ഈ അതുല്യ നായ , ചെന്നായയ്ക്കും കൊക്കേഷ്യൻ ഷെപ്പേർഡിനും ഇടയിലുള്ള ഒരു സങ്കരയിനമാണ്. ഈ ഇനത്തിലെ ആദ്യത്തെ നായയാണിതെന്ന് പറയപ്പെടുന്നു. ഇതിലൂടെ ബാംഗ്ലൂരിൽ നിന്നുള്ള ഒരു വ്യക്തിയായ സതീഷ് ലോകത്തിലെ ഏറ്റവും വിലകൂടിയ നായയുടെ ഉടമയായി. അമേരിക്കയിൽ ജനിച്ച കഡബാം ഒകാമി ഇന്ത്യയിൽ ഇതിനകം തന്നെ വളരെ പ്രശസ്തനാണ്. വെറും…

Read More

മൈസൂരു കൊട്ടാരത്തിൽ ലോകായുക്ത പരിശോധന

ബെംഗളൂരു : മൈസൂരു കൊട്ടാരത്തിലെ ടിക്കറ്റുപിരിവ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലോകായുക്ത പോലീസ് സംഘം പരിശോധനനടത്തി. ചൊവ്വാഴ്ച വൈകീട്ടാണ് മൈസൂരു കൊട്ടാരം ബോർഡ് ഓഫീസിൽ പരിശോധനനടന്നത്. രാത്രി വൈകിയും പരിശോധന നീണ്ടു. റെയ്ഡിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ലോകായുക്ത, കൊട്ടാരം ബോർഡ് ഓഫീസ് അധികൃതർ എന്നിവർ തയ്യാറായില്ല. ക്രമക്കേടു നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത പരിശോധന. കഴിഞ്ഞവർഷം മേയ് മാസത്തിലും സമാന ആരോപണത്തെത്തുടർന്ന് ഇതേരീതിയിലുള്ള പരിശോധന നടന്നിരുന്നു. അന്നും പരിശോധനസംബന്ധിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.  

Read More

കരാറുകാരിൽ മുസ്ലീം വിഭാഗത്തിന് 4% സംവരണം; വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചു.

ബെംഗളുരു :കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്ക് 4% സംവരണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭേദഗതി ബിൽ സിദ്ധരാമയ്യസർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി എച്ച്.കെ.പാട്ടീലാണു കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യൂർമെന്റ്സ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. 2 കോടി രൂപയിൽ താഴെയുള്ള പൊതുവികസന പദ്ധതികൾ,ഒരു കോടി രൂപയിൽ താഴെയുള്ള സർക്കാർ ഏറ്റെടുക്കലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിൽ സംവരണം ഏർടുത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ 7ന് മുഖ്യമന്ത്രി സിദ്ധരമയ്യ ബജറ്റിൽ പ്രഖ്യാപിച്ച നിയനിർമാണത്തിന് 14ന് മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സഭയ്ക്കകത്തും പുറത്തും ബില്ലിനെ എതിർത്ത് ബിജെപി രംഗത്തുണ്ട്. ഇത്തരം കരാറുകളിൽ നിലവിൽ…

Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിച്ചു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. മാര്‍പാപ്പ ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും രാത്രിയില്‍ ശ്വസിക്കാന്‍ മാസ്‌ക് ഉപയോഗിക്കുന്നില്ലെന്നും കൂടുതല്‍ സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായി വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. വെന്റിലേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ചെറിയ പ്ലാസ്റ്റിക് ട്യൂബ് വഴി പോപ്പിന് ഓക്‌സിജന്‍ നല്‍കുണ്ട്. അദ്ദേഹത്തിന്റെ രോഗം നിയന്ത്രണാവസ്ഥയിലാണ്, പനി ഇല്ലെന്നും രക്തപരിശോധനഫലം സാധാരണ നിലയിലാണെന്നും വത്തിക്കാര്‍ വത്തിക്കാന്‍ അറിയിച്ചു. എന്നാല്‍ മാര്‍പാപ്പ എന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്ന് വ്യക്തമല്ല. ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചിത്രം…

Read More
Click Here to Follow Us