വ്യവസായി മുംതാസ് അലിയുടെ മരണം; പ്രതിക്ക് ജാമ്യം അനുവദിച്ചു 

ബെംഗളൂരു: വ്യവസായി മുംതാസ് അലിയുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി റഹ്മത്തിന് കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.

റഹ്മത്തിനൊപ്പം അഞ്ചാം പ്രതി സൂറത്ത്കലിലെ കൃഷ്ണപൂർ ഏഴാം ബ്ലോക്കിലെ താമസക്കാരനായ ശുഐബ്, റഹ്മത്തിന്റെ ഭർത്താവ് അബ്ദുല്‍ സത്താർ, രണ്ടാം പ്രതി നന്ദാവർ നിവാസി കലന്ദർ ഷാഫി, നാലാം പ്രതി മുസ്തഫ, ആറാം പ്രതി സിറാജ് എന്നിവർക്കും ജാമ്യം ലഭിച്ചു.

  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കേസില്‍ കാവൂർ പോലീസ് 2,255 പേജുള്ള കുറ്റപത്രം മംഗളൂരു മൂന്നാം അഡീഷനല്‍ ജില്ല കോടതിയില്‍ സമർപ്പിച്ചിരുന്നു.

സൂറത്ത്കല്‍ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളില്‍ മൂന്നു പേരെ കൂടുതല്‍ അന്വേഷണത്തിനായി കൈമാറാൻ ഹൈകോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, അധിക കസ്റ്റഡി അപേക്ഷ സുപ്രീം കോടതി തള്ളി. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഒന്നാം പ്രതിയും കൂട്ടാളികളും ഏല്‍പിച്ച മാനസികാഘാതം താങ്ങാനാവാതെ നദിയില്‍ ചാടി ജീവനൊടുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
[masterslider id="10"]

Related posts