കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് ബെലഗാവിയിൽ നിന്നുള്ള നാല് പേർ മരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ബെംഗളൂരു: ജനുവരി 29 ബുധനാഴ്ച പുലർച്ചെ പ്രയാഗ്‌രാജിലെ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കർണാടകയിലെ ബെലഗാവി ജില്ലയിൽ നിന്നുള്ള നാല് പേർ മരിച്ചു.

ജ്യോതി ഹത്തറവത (44), മകൾ മേഘ (24), അരുൺ കോപാർഡെ (61), മഹാദേവി ബവനൂർ (48) എന്നിവരാണ് മരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായി ബെലഗാവി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ രണ്ട് നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.

  പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

ബുധനാഴ്ച പുലർച്ചെ 1 നും 2 നും ഇടയിൽ ലക്ഷക്കണക്കിന് ഭക്തർ ഗംഗ, യമുന നദികളുടെ സംഗമസ്ഥാനത്ത് മുങ്ങിക്കുളിക്കാൻ ശ്രമിച്ചപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടത്.

30 ഓളം പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചതായി ബുധനാഴ്ച വൈകുന്നേരത്തോടെ ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. 90ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കുംഭമേളയിലിരിക്കുന്ന കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നവർക്കായി ഹെൽപ്പ് ലൈൻ (080-22340676) ആരംഭിച്ചതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം

മരിച്ച നാല് പേരുടെയും മരണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ
[masterslider id="10"]

Related posts

Click Here to Follow Us