ബല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണങ്ങൾ: അന്വേഷണം ആരംഭിച്ച് ലോകായുക്ത

ബെംഗളൂരു : ബല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണങ്ങളെപ്പറ്റി ലോകായുക്ത അന്വേഷണം തുടങ്ങി. മരണങ്ങളിൽ ലോകായുക്ത സ്വമേധയാ കേസെടുത്തിരുന്നു.

ലോകായുക്ത എസ്.പി. എസ്. സിദ്ധരാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണ സംഘം ആശുപത്രിയിലെ പ്രസവ വാർഡിലും തീവ്രപരിചരണ വിഭാഗത്തിലും മരുന്നുകൾ സംഭരിച്ചുവെക്കുന്നിടത്തും പരിശോധന നടത്തി.

ഏതാനും രേഖകൾ ശേഖരിച്ചു. ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച അഞ്ച് സ്ത്രീകളാണ് മരിച്ചത്. സിസേറിയൻ ശസ്ത്രക്രിയക്കുശേഷം നൽകിയ ഐ.വി. ഫ്ലൂയിഡാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്.

  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്

ഗുണനിലവാരമില്ലാത്ത ഐ.വി.ഫ്ലൂയിഡാണിതെന്ന് പറയുന്നു. ഇത് ആശുപത്രിയിൽ വിതരണം ചെയ്ത പശ്ചിമബംഗാൾ ആസ്ഥാനമായ കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. സംഭവത്തിൽ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളറെ സസ്പെൻഡും ചെയ്തിരുന്നു.

ഐ.വി.ഫ്ലൂയിഡിന്റെ സാംപിളുകൾ അന്വേഷണ സംഘം ശേഖരിച്ചു.അതിനിടെ, ദുരന്തത്തിനിരയായ സ്ത്രീകളുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യമറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts

Click Here to Follow Us