നഗരത്തിലെ മിക്ക തടാകങ്ങളും നിറഞ്ഞു; കേന്ദ്രീയ വിഹാർ നിവാസികളെ ഒഴിപ്പിക്കാൻ രണ്ട് ട്രാക്ടറുകൾ വിന്യസിച്ച് ബിബിഎംപി

ബെംഗളൂരു: യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ മൂന്നടിയോളം വെള്ളത്തിനടിയിൽ പെട്ടവരെ രക്ഷിക്കാൻ ബിബിഎംപി ബുധനാഴ്ച രണ്ട് ട്രാക്ടറുകൾ വിന്യസിച്ചു.

യെലഹങ്ക തടാകത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്‌മെൻ്റ് – ഭൂരിഭാഗം താമസക്കാരും വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാരാണ്. എവിടെ പതിവായി വെള്ളപ്പൊക്കം അനുഭവിക്കുന്ന പ്രദേശം കൂടിയാണ്.

തൊഴിലാളികൾ വെള്ളം പമ്പ് ചെയ്യുന്ന അപ്പാർട്ട്മെൻ്റ് കെട്ടിടം ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് സന്ദർശിച്ചു. “വെള്ളം ഒഴുകിപ്പോകാൻ ഞങ്ങൾ സ്വകാര്യ ഭൂമിയിൽ താൽക്കാലിക ഓവുചാല് നിർമ്മിക്കുമെന്നും. ഒരു ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കുകയും താമസക്കാർക്ക് കുടിവെള്ളം, പാൽ, ബ്രെഡ്, ബിസ്‌ക്കറ്റ് എന്നിവ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലേക്ക് സുരക്ഷിതമായി പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും താമസക്കാരെ സഹായിക്കുന്നതിന് ട്രാക്ടറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രീയ വിഹാറിന് പുറമേ, രമണശ്രീ കാലിഫോർണിയ ലേഔട്ടിലും വെള്ളപ്പൊക്കം അനുഭവപ്പെട്ടതിനാൽ വെള്ളം നീക്കം ചെയ്യുന്നതിനായി പമ്പുകൾ വിന്യസിക്കാൻ ബിബിഎംപി സജ്ജമാണ്.

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൻ്റെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.

ബെംഗളൂരുവിലെ മിക്കവാറും എല്ലാ തടാകങ്ങളും നിറഞ്ഞതായി തുഷാർ ഗിരിനാഥ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 6 വരെ നഗരത്തിൽ 50 മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിച്ചു.

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം

ഒക്‌ടോബർ 14 മുതൽ 17 വരെ 33 മില്ലിമീറ്റർ മഴ മാത്രമേ ബെംഗളൂരുവിൽ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നത് കണക്കിലെടുക്കുമ്പോൾ ഇത് വളരെ പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
[masterslider id="10"]

Related posts