ഷോർട്സ് മാറ്റി മുണ്ടുടുക്കാൻ പറഞ്ഞു; പിതാവിനെ മകൻ അടിച്ചു കൊന്നു 

ബെംഗളൂരു: ഷോര്‍ട്‌സ് മാറ്റി മുണ്ടുടുക്കാന്‍ പറഞ്ഞതിന് പിതാവിനെ മകന്‍ അടിച്ചുകൊന്നു.

മദ്യലഹരിയിലായിരുന്ന 42-കാരനാണ് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

വിനോദ് കുമാറാണ് തന്റെ പിതാവായ വേലായുധനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

76-കാരനായ വേലായുധനെ വിനോദ് നിരവധി തവണ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ തല ചുമരില്‍ ഇടിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

പിതാവിനെ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കാനും വിനോദ് ശ്രമിച്ചുവെന്ന് സഹോദരനായ വിമല്‍ കുമാര്‍ പറഞ്ഞു.

ഇതോടെയാണ് താന്‍ വിവരം പോലീസിനെ അറിയിച്ചതെന്ന് വിമല്‍ കുമാര്‍ പറഞ്ഞു.

  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്

എന്റെ സഹോദരന്‍ കടുത്ത മദ്യപാനിയാണ്. വിനോദും പിതാവും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിക്കുകയായിരുന്നു.

അപ്പോഴാണ് വിനോദിനോട് ഷോര്‍ട്‌സ് മാറ്റി മുണ്ടുടുക്കാന്‍ പിതാവ് പറഞ്ഞത്.

എന്നാല്‍ ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വിനോദ് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

അദ്ദേഹത്തെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു,” എന്ന് വിമല്‍ കുമാര്‍ പറഞ്ഞു.

നിസാര കാര്യങ്ങള്‍ക്ക് പോലും വിനോദ് വഴക്കുണ്ടാക്കുന്നതും പിതാവിനെയും തന്നെയും മര്‍ദ്ദിക്കുന്നതും പതിവാണെന്ന് വിമല്‍ പറഞ്ഞു.

മദ്യം വാങ്ങാന്‍ വിനോദ് തനിക്ക് 300 രൂപ നല്‍കിയിരുന്നുവെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. ”

  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

വിനോദ് പറഞ്ഞതനുസരിച്ച്‌ ഞാന്‍ മദ്യം വാങ്ങി വന്നു. തുടര്‍ന്ന് വിനോദും പിതാവും ഒരുമിച്ചിരുന്ന് മദ്യപിക്കാന്‍ തുടങ്ങി. ഇതിനുശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്,” വിമല്‍ പറഞ്ഞു.

അതേസമയം ക്രൂരമായ മര്‍ദ്ദനമാണ് വേലായുധന്റെ ജീവനെടുത്തതെന്ന് പോലീസ് പറഞ്ഞു.

കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച പാടുകളൊന്നും വേലായുധന്റെ ശരീരത്തിലില്ലെന്നും പോലീസ് പറഞ്ഞു.

സംഭവം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും വിനോദ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts