ബാല റേപ്പിസ്റ്റാണ്, ഗുരുതര ആരോപണവുമായി അമൃത സുരേഷിന്റെ പിഎ 

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക അമൃത സുരേഷിൻ്റെ പിഎ കുക്കു.

ബാല നല്ല ഭർത്താവോ പിതാവോ അല്ല. മുൻ ഭാര്യമാർക്കെല്ലാം അയാളെ പേടിയാണ് എന്നും കുക്കു തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പറഞ്ഞു.

തൻ്റെ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ തൻ്റെ പക്കലുണ്ടെന്നും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വിശദമായ വിഡിയോയില്‍ കുക്കു പറയുന്നു.

ബാല വളരെ ക്രൂരനായ ഒരു മനുഷ്യനാണ് എന്ന് യുവതി പറയുന്നു. അതുകൊണ്ട് മുൻ ഭാര്യമാരൊന്നും അയാള്‍ക്കെതിരെ സംസാരിക്കില്ല.

മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവോ അല്ല അയാള്‍. മീഡിയയുടെ മുൻപില്‍ അയാള്‍ ഒന്നാന്തരം നടനാണ്.

ഈയിടെ അമൃത ബാലയുടെ മുൻ ഭാര്യ എലിസബത്തുമായി സംസാരിക്കുന്ന ഫോണ്‍ കോള്‍ താൻ കേട്ടു. ഇയാളുടെ കയ്യില്‍ തോക്കൊക്കെയുണ്ട്. മുൻപ് അമൃതയുടെ വീട്ടില്‍ വടിവാളുമായി വന്ന് ഇയാള്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്.

ആ ഫോണ്‍ കോളില്‍ പറയുന്ന ചില കാര്യങ്ങള്‍ കേട്ട് വിശ്വസിക്കാനായില്ല. ഒരു മനുഷ്യന് ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുമോ എന്ന് തോന്നിപ്പോയി. അമൃതച്ചേച്ചി അനുഭവിച്ച കാര്യങ്ങള്‍ തനിക്കറിയാം.

പക്ഷേ, അവരുടെ സംസാരത്തില്‍ അതിലും മോശമായ കാര്യങ്ങള്‍ കേട്ടു. തൻ്റെ ഇമോഷൻസ് വച്ച്‌ ബാല കേരളത്തിലെ ആളുകളെ പറ്റിക്കുകയാണ്. എലിസബത്ത് ബാലയുടെ ഭാര്യയല്ല. അവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. എവിടെനിന്നോ ഒരു താലി കെട്ടിയിട്ട് ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്.

അമൃതച്ചേച്ചി വളരെ ചെറിയ പ്രായത്തിലാണ് ബാലയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞയുടൻ ബാല ചെയ്തത് അമൃതച്ചേച്ചിയുടെ ഫോണ്‍ നശിപ്പിച്ചു.

വീട്ടുകാരുമായുള്ള ബന്ധം ഇല്ലാതാക്കി. സുഹൃത്തുക്കളെയൊക്കെ മദ്യപാന സദസിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുമായിരുന്നു.

അമൃതച്ചേച്ചി പാതിരാത്രി ഇവർക്ക് വെച്ചുവിളമ്പി എച്ചില്‍ പാത്രം വരെ കഴുകി. ചേച്ചിയെ തല്ലി ചോര വരുത്തുമായിരുന്നു.

പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധം, മാരിറ്റല്‍ റേപ്പ്, സെക്ഷ്വല്‍ അബ്യൂസ് ഇതൊക്കെ നടത്തി. എലിസബത്തിനും ഇതേ അനുഭവമായിരുന്നു. അധികം ആരോടും സംസാരിക്കാത്ത ആളുകളുമായാണ് ബാല ബന്ധമുണ്ടാക്കിയിരുന്നത്. അവർ പുറത്തുപോയി ഒന്നും പറയരുത്. അതായിരുന്നു അയാള്‍ക്ക് വേണ്ടത്.

മുൻ ഭാര്യയെപ്പറ്റി മോശം പറഞ്ഞാണ് അമൃതച്ചേച്ചിയുമായി കല്യാണം കഴിഞ്ഞ് ആദ്യം സംസാരിക്കുന്നത്. ആ വീട്ടില്‍ ഭയാനകമായ അന്തരീക്ഷമുണ്ടാക്കി. അവിടെ പ്രേതമുണ്ട് എന്നൊക്കെപ്പറഞ്ഞ് പേടിപ്പിച്ചു. തൻ്റെ കയ്യില്‍ ഇതിനൊക്കെ തെളിവുണ്ട്. ഇത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കും.

ഒരുപാട് സ്ത്രീകളോട് ബാല കല്യാണം കഴിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു ലിസ്റ്റുണ്ട് അയാള്‍ക്ക്. സുഹൃത്തുക്കള്‍ക്കായി മോശമായി ചില കാര്യങ്ങള്‍ ചെയ്യാൻ ഇയാൻ നിർബന്ധിച്ചു. അതിൻ്റെ വിഷമത്തില്‍ എലിസബത്ത് മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. തൻ്റെ കുഞ്ഞിനോട് അയാള്‍ക്ക് ഒരു സ്നേഹവുമില്ല. കുഞ്ഞ് വിഡിയോ ചെയ്തുകഴിഞ്ഞ് അതിന് മറുപടി നല്‍കാൻ അയാള്‍ വേറെ വിഡിയോ ഇട്ടു. കൊച്ചിനെ നിർബന്ധിച്ച്‌ വിഡിയോ ഇട്ടെന്നാണ് ചിലർ പറയുന്നത്. കുഞ്ഞിന് ക്യാമറയ്ക്ക് മുന്നില്‍ സംസാരിക്കാൻ ഒരു മടിയുമില്ല. ആ കുഞ്ഞിനെ ഇതുവരെ ബാല വിളിച്ചിട്ടില്ല. ഗിഫ്റ്റ് അയച്ചിട്ടില്ല. ബാലയ്ക്ക് പിആർ വർക്കുണ്ട്. എലിസബത്തും അമൃത സുരേഷും ചേർന്ന് ഇറങ്ങിയാല്‍ ബാല ജയിലിലാവും.

ഇത്ര നാളും അമൃതച്ചേച്ചി കോടികള്‍ പറ്റിച്ചു എന്ന് ബാല പറഞ്ഞു. അങ്ങനെയെങ്കില്‍ ബാങ്ക് ട്രാൻസാക്ഷൻ കാണിക്കട്ടെ. സ്വന്തം ഭാര്യയുടെ കിടപ്പറ വിഡിയോ എടുത്തിട്ട് നാളെ നീ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ ഞാനിത് പുറത്തുവിടും എന്ന് ഏതെങ്കിലും ഒരു ഭർത്താവ് പറയുമോ? അയാള്‍ അങ്ങനെ പറയും. ഇതൊക്കെ എലിസബത്തും അമൃത സുരേഷും തമ്മിലുള്ള സംസാരത്തില്‍ നിന്ന് മനസിലാക്കിയതാണ്.

അമൃതച്ചേച്ചിക്കും കുടുംബത്തിനും അല്ലെങ്കില്‍ എലിസബത്തിനും കുടുംബത്തിനും നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതിൻ്റെ പൂർണ ഉത്തരവാദിത്തം ബാലയ്ക്കായിരിക്കും.

ബാല പലരോടും പറഞ്ഞിട്ടുണ്ട്, തോക്കിലെ ഒരു ഉണ്ട അമൃതച്ചേച്ചിക്കുള്ളതാണെന്ന്. അമൃതച്ചേച്ചിക്കെതിരെ വധഭീഷണിയുണ്ട്. നമ്മുടെ സെൻ്റിമെൻസ് വെച്ചാണ് അയാള്‍ കളിക്കുന്നത്. എലിസബത്തിന് പേടിയാണ്. അവർ ജീവനും കൊണ്ട് ഗുജറാത്തിലേക്കോടി. പോലീസ് കേസ് കൊടുത്തപ്പോള്‍ ബാല അവരെ മാനസികരോഗിയാക്കി. ബാല ഒരു റേപ്പിസ്റ്റാണ്. ഇതിനൊക്കെ തെളിവുണ്ട്. ബാല ചാരിറ്റി ചെയ്യുന്നു എന്നൊക്കെ പറയുന്നത് വെറുതെയാണ് എന്നും കുക്കു പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us