ജൂലായ് 31 മുതല്‍ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ആരംഭിക്കും

ബെംഗളൂരു: ഒടുവിൽ കൊച്ചി-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ.. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സര്‍വീസ് നടത്തും. നിലവില്‍…

Read More

സാമൂഹികമാധ്യമത്തിൽ വിദ്വേശ പോസ്റ്റ്: കോലാറിൽ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : സാമൂഹികമാധ്യമത്തിൽ മുസ്‌ലിംവിരുദ്ധ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ കോലാറിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പ്രാദേശിക ബി.ജെ.പി. നേതാവായ നവീൻ ജെയിൻ, വ്യാപാരിയായ ചേതൻ ബണ്ഡ്യ എന്നിവരാണ് അറസ്റ്റിലായത്. നികുതിയടയ്ക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ വിമർശിച്ചുള്ള കാർട്ടൂണാണ് ഇരുവരും ഫെയ്‌സ്ബുക്കിൽ പോസ്റ്റുചെയ്തത്. ഇതേത്തുടർന്ന് മുസ്‌ലിംസമുദായംഗങ്ങൾ ഇരുവരെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോലാർ റോബർട്‌സൺ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു. ഡിവൈ.എസ്.പി. പാണ്ഡുരംഗ സ്ഥലത്തെത്തി സമുദായനേതാക്കളുമായി ചർച്ചനടത്തി സമാധാനാന്തരീക്ഷം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീടാണ് പ്രതികളെ അറസ്റ്റുചെയ്യാനുള്ള നടപടികളുണ്ടായത്.

Read More

എന്റെജീവിതം തുറന്ന പുസ്തകം; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഭാര്യയ്ക്ക് മുഡ ഭൂമി അനുവദിച്ചത് നിയമപരമായാണെന്ന് സിദ്ധരാമയ്യ ആവർത്തിച്ചു. തനിക്കോ കുടുംബാംഗങ്ങൾക്കോ പങ്കില്ല. ഭാര്യയുടെ ഭൂമിക്കുപകരം ഭൂമി നൽകിയത് മുഡയുടെ മാത്രം തീരുമാനപ്രകാരമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ രേഖകൾ മാധ്യമപ്രവർത്തകരെ കാണിച്ചു. 40 കൊല്ലത്തെ തന്റെ പൊതുജീവിതത്തിൽ ഇതുവരെ ഒരു കളങ്കവും ഉണ്ടായിട്ടില്ലെന്നും തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

അർജുനായുള്ള തിരച്ചിൽ; ഗംഗാവലി പുഴയിൽ പുതിയ സിഗ്നൽ ലഭിച്ചതായി ദൗത്യസംഘം

ബെംഗളൂരു: അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മറ്റൊരു സ്ഥലത്ത് നിന്നു കൂടി സിഗ്നല്‍ ലഭിച്ചതായി ദൗത്യസംഘം. ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയില്‍ നിന്നാണ് പുതിയ സിഗ്നല്‍. നദിയ്ക്ക് കുറുകെ പരിശോധന നടത്തുന്ന ഐ ബോർഡ് ഡ്രോണിനാന് സിഗ്നല്‍ ലഭിച്ചത്. മണ്ണിടിച്ചില്‍ ഉണ്ടായതിന് ശേഷമാണ് നദിയുടെ മദ്ധ്യഭാഗത്തായി മൻകൂന രൂപപ്പെട്ടത്. ഇവിടെ നിന്നും ലഭിച്ച സിഗ്നല്‍ എന്തിന്റേതാണെന്ന് വ്യക്തമല്ല. അർജുന്റെ ട്രക്കിനൊപ്പം മറ്റ് വാഹനങ്ങളും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നു. അതിലേതെങ്കിലും വാഹനത്തിന്റെ ഭാഗമാകാം എന്നാണ് സംശയിക്കുന്നത്. മണ്ണിടിച്ചിലില്‍ തകർന്ന മൊബൈല്‍ ടവറിന്റെ ഭാഗമാകാനും സാദ്ധ്യതയുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത്…

Read More

ഗാർഹിക പീഡനം; മാധ്യമ പ്രവർത്തക ജീവനൊടുക്കി 

ഒഡീഷ: മാധ്യമ പ്രവര്‍ത്തക ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഒഡിഷയിലെ ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തുവരികയായിരുന്ന മധുമിതയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മധുമിതയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധുമിതയുടെ ഭര്‍ത്താവ് ശ്രീധര്‍ ജെനയെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീധര്‍ ജെനയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മധുമിത കഴിഞ്ഞ തിങ്കളാഴ്ച ഫിനോയില്‍ കുടിച്ച്‌ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വച്ചുണ്ടായ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ ദമ്പതികള്‍ വീണ്ടും ഒരുമിച്ച്‌ താമസമാക്കിയിരുന്നു. എന്നാല്‍…

Read More

മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങി; ഒടുവിൽ പോലീസ് എത്തി വിളിച്ചുണർത്തി

ചെന്നൈ: മദ്യപിച്ച് മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി. കോയമ്പത്തൂർ കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിലുള്ള രാജന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം പകൽ രാജൻ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷ്ടിക്കാനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും സ്വർണവും തേടുന്നതിനിടെ അവശത അനുഭവപ്പെട്ടു. തുടർന്ന് കിടപ്പുമുറിയിൽ കിടന്നുറങ്ങി. മണിക്കൂറുകൾക്ക് ശേഷം രാജൻ തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതു കണ്ടു. സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോൾ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണ്…

Read More

വിക്ടോറിയ ആശുപത്രിയുടെ പതിനൊന്നാം നിലയിൽ നിന്ന് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

ബംഗളൂരു: വിക്ടോറിയ ആശുപത്രി വളപ്പിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഏണി താഴേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. തൊഴിലാളി 11-ാം നിലയിൽ നിന്ന് വീണു, ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ചികിത്സയിലാണ്. തമിഴ്നാട് ധർമപുരി സ്വദേശി മുനിരാജു എന്ന കൂലിപ്പണിക്കാരനാണ് പരിക്കേറ്റത്. വിക്ടോറിയ ആശുപത്രി വളപ്പിൽ 1000 കിടക്കകളുള്ള ശസ്ത്രക്രിയാ ആശുപത്രിയുടെ നിർമാണം കഴിഞ്ഞ 4 വർഷമായി നടന്നുവരികയാണ്. മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെ കെട്ടിട നിർമാണം ആരംഭിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. വിവിപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ…

Read More

നന്ദിനി പാൽ വിലവർധനവിനെതിരേയുള്ള ഹർജി തള്ളി ഹൈക്കോടതി 

ബെംഗളൂരു : നന്ദിനി പാൽ വിലവർധനവിനെതിരേയുള്ള പൊതുതാത്പര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. ബെംഗളൂരുവിലെ ചാർട്ടേഡ് അക്കൗണ്ടന്റായ ആർ. അമൃതലക്ഷ്മിയാണ് വിലവർധനവിനെതിരേ ഹർജി നൽകിയത്. പൊതുതാത്‌പര്യ ഹർജികളിൽ പാലും പാലുത്പന്നങ്ങളും ഉൾപ്പെടെയുള്ളവയുടെ വിലയും വിലനിർണയവും പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസമാണ് നന്ദിനി പാലിന്റെ വില പാക്കറ്റിന് രണ്ടുരൂപ കൂട്ടിയത്. ഓരോപാക്കറ്റിലും 50 മില്ലിലിറ്റർ പാൽ അധികംചേർക്കുന്നുണ്ട്.

Read More

മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ ശരീരഭാഗം കാണാതായ ശരാവണന്റേത്; തിരിച്ചറിഞ്ഞതായി അധികൃതർ 

ബെംഗളൂരു: ഷിരൂരില്‍ മലയിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തില്‍ കാണാതായിരുന്ന തമിഴ്നാട് ഡ്രൈവർ ശരവണൻ മരിച്ചതായി തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കരയില്‍ നടന്ന പരിശോധനയില്‍ മണ്ണിനടിയില്‍ നിന്നും ലഭിച്ചിരുന്ന ശരീരഭാഗം ശരവണന്റേത് ആണ് എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതയോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശരവണൻ ഓടിച്ചിരുന്ന പെട്രോള്‍ ടാങ്കറിന്റെ ടാങ്ക് ഭാഗം നേരത്തെ പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഷിരൂരിലെ അപകടത്തില്‍ കാണാതായിരുന്ന കോഴിക്കോട് സ്വദേശിയായ അർജുനും അദ്ദേഹം ഓടിച്ചിരുന്ന ട്രക്കിനും വേണ്ടി നടത്തിയ തിരച്ചിലിനിടയില്‍ ആയിരുന്നു കരഭാഗത്തെ മണ്ണ് മാറ്റുന്നതിനിടയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത്. ഈ…

Read More

പൊതുനിരത്തിൽ ദളിത് യുവാവിന്റെ കൈ അറത്തെടുത്തു; നാലുപേർ അറസ്റ്റിൽ 

ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയുംചെയ്ത സംഭവത്തിൽ ഏഴാളുടെപേരിൽ പോലീസ് കേസെടുത്തു. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെപേരിലാണ് കേസെടുത്തത്. ഇതിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോൾ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരേ ജാതിപരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. കുടുംബാംഗങ്ങളെ…

Read More
Click Here to Follow Us