വ്യാജരേഖ ചമച്ച് വാഹന വിൽപന: രണ്ടുപേർ അറസ്റ്റിൽ, രണ്ടരക്കോടി വിലമതിക്കുന്ന 17 കാറുകൾ പിടികൂടി

ബെംഗളൂരു: വ്യാജരേഖകളും രജിസ്‌ട്രേഷൻ നമ്പറുകളും സൃഷ്ടിച്ച് കാറുകൾ വിറ്റ വൻ റാക്കറ്റിനെ തകർത്ത് സിസിബി പടിഞ്ഞാറൻ ഡിവിഷൻ സംഘടിത ക്രൈം സ്‌ക്വാഡ് പോലീസ് രണ്ട് പ്രതികളെ പിടികൂടി.

സയ്യിദ് റിയാസ്, ഓസ്റ്റിൻ കാർഡോസ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. അന്യസംസ്ഥാനങ്ങളിൽ മോഷ്ടിക്കുന്ന കാറുകൾക്ക് വ്യാജ രജിസ്ട്രേഷൻ നമ്പറും രേഖകളും ഉണ്ടാക്കി വിൽപന നടത്തുകയായിരുന്നു പതിവ്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

അതുപോലെ, ബാങ്കിൽ നിന്ന് വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവരിൽ നിന്ന് പ്രതികൾ കാറുകൾ പണയപ്പെടുത്തുകയും പിന്നീട് വായ്പ തിരിച്ചടച്ചതായി കാണിക്കാൻ എൻഒസി തയ്യാറാക്കി മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തു.

ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് വീഡിയോകളിലൂടെ വാങ്ങുന്നവരെ ആകർഷിക്കുന്ന പ്രതി ഒരേ മോഡലിൽ 40-ലധികം കാറുകൾ വിറ്റതായി പോലീസ് വിശദീകരിച്ചു.

ഇന്നോവ ഫോർച്യൂണർ, മഹീന്ദ്ര ജീപ്പ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയുൾപ്പെടെ 2.5 കോടി വിലമതിക്കുന്ന 17 കാറുകൾ പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
[masterslider id="10"]

Related posts