പെട്രോൾ ഡീസൽ വില വർധന: കേന്ദ്രസർക്കാർ പണം നൽകിയിരുന്നെങ്കിൽ നികുതി വർധിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പെട്രോൾ, ഡീസൽ നികുതി വർധിച്ചതിന് ശേഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് നമ്മുടെ സംസ്ഥാനത്ത് ഇന്ധന വില കുറവാണ് എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

നികുതി വർദ്ധനയുടെ അനിവാര്യത മോദി സർക്കാർ തന്നെ സൃഷ്ടിച്ചതാണെന്നും സംസ്ഥാനത്തിൻ്റെ വിഹിതം നൽകാത്തതാണ് നികുതി വർദ്ധനയുടെ അനിവാര്യത സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു .

2015ൽ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞപ്പോഴും അതിൻ്റെ ഗുണം രാജ്യത്തെ ജനങ്ങൾക്ക് നൽകാതെ മോദി സർക്കാർ തുടർച്ചയായി ഇന്ധനവില വർധിപ്പിച്ചതിൻ്റെ കണക്കുകൾ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

പെട്രോളിൻ്റെയും ഡീസലിൻ്റെയും മൂല്യവർധിത നികുതി വർദ്ധനയിലൂടെ സമാഹരിച്ച 3000 കോടി രൂപ സംസ്ഥാന ഖജനാവിലേക്ക് നൽകുമെന്നാണ് കണക്കാക്കുന്നത്.

ആ പണം ജനങ്ങളുടെ ക്ഷേമ പരിപാടികൾക്കായി നീക്കിവെക്കുമെന്നും നമ്മുടെ പോക്കറ്റിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us