‘സജീവ രാഷ്ട്രീയത്തിൽ ഇനി ഇല്ല’ സാധാരണ പ്രവർത്തകനായി തുടരുമെന്ന് മുരളീധരൻ

തൃശൂർ: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാർട്ടിയെ സമ്മർദത്തിലാക്കി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ.

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്ന താൻ പാർട്ടി കമ്മറ്റികളില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.

സാധാരണ പ്രവർത്തകനായി തുടരും.

തൃശൂരില്‍ എന്തോ മലമറിക്കാനായി കൊണ്ടുവന്നതെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം തന്നെ തൃശൂരിലേക്ക് കൊണ്ടുവന്നതെന്നും മുരളീധരൻ ആരോപിക്കുന്നുണ്ട്.

  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം

നഷ്ടമായ പാർട്ടി വോട്ടുകള്‍ കുറച്ച്‌ ബിജെപിയിലേക്ക് പോയി എന്നു മുരളിധരൻ ആരോപിക്കുന്നു.

തോല്‍വിയില്‍ ആരെയും കുറ്റം പറയുന്നില്ലെങ്കിലും നേതൃത്വത്തോടുള്ള അസ്വാരസ്യം മുരളിയുടെ വാക്കുകളിൽ വ്യക്തമാണ്.

തല്‍ക്കാലം സ്വന്തം നാട്ടില്‍ രാശിയില്ലെന്ന് പറഞ്ഞു വയ്ക്കുന്ന മുരളിധരൻ ഇനി തൃശൂരില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുകയാണ്.

പാർട്ടിക്ക് വേണ്ടി ബലിയാടായ തനിക്ക് സംഘടനാ പദവി നല്‍കണം എന്ന് തന്നെ മുരളി പറഞ്ഞു വയ്ക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts