ന്യൂഡൽഹി: കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. അമ്മയോടൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി, അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം. വിവാഹ ചടങ്ങില്‍ അലങ്കാര നിർമിതികള്‍ക്ക് വേണ്ടിയാണ് ഡ്രൈ ഐസ് കൊണ്ടുവന്നത്. വേദിയില്‍ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് അമ്മയോടൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് കഴിച്ചത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ…
Read MoreMonth: May 2024
പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള കേസിൽ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപണം
ബെംഗളൂരു: പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ. പ്രജ്വല്‍ രേവണ്ണക്കെതിരെ ഹൊലെനരസിപുര പൊലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ വ്യക്തമായ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികള്‍ക്കെതിരായ കേസ് ദുർബലമാക്കുമെന്നും പോലീസ് ഡി.ജി.പിക്ക് സാമൂഹിക പ്രവർത്തകരയച്ച കത്തില്‍ പറയുന്നു. 47കാരിയായ വീട്ടുജോലിക്കാരി പ്രജ്വലിനെതിരെ നല്‍കിയ പരാതിയില്‍ ലൈംഗികാതിക്രമവും പീഡനവും ബലാത്സംഗവും ഉന്നയിച്ചിരുന്നു. എന്നാല്‍, ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടുത്താത്തത് കൂടുതല്‍ സംശയങ്ങളുയർത്തുന്നുണ്ട്. പരാതിക്കാരിയുടെ മകളെയും പീഡനത്തിനിരയാക്കിയെന്ന് പരാതിയിലുണ്ടെങ്കിലും എഫ്.ഐ.ആറില്‍ പരാതിക്കാരിയെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും…
Read Moreബീഫ് കറി വെച്ചില്ല; അമ്മയെ മകൻ തല്ലിച്ചതച്ചു
കൊച്ചി: ബീഫ് കറിവച്ചു നല്‍കിയില്ലെന്ന പേരില്‍ ഹൃദ്രോഗിയായ അമ്മയെ മകൻ തല്ലിച്ചതച്ചു. എറണാകുളം മാധവ ഫാർമസിക് സമീപം അമൂല്യ സ്ട്രീറ്റ് ചെലിപ്പിള്ളി വീട്ടില്‍ ജൂണി കോശി (76) ആണ് മകന്റെ അക്രമത്തില്‍ പരിക്കേറ്റു. അക്രമത്തില്‍ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ജൂണിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മകൻ എല്‍വിൻ കോശിയെ (47) എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മക്കള്‍ക്കൊപ്പമാണ് ജൂണി താമസിച്ച് വരുന്നത്. എന്നാല്‍ സംഭവ ദിവസം മൂത്ത മകനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഈ സമയം…
Read More‘സ്ത്രീകളെ ഹോട്ടലുകളിൽ കൊണ്ടുപോയി ഉപയോഗിച്ചു’; ബിഗ് ബോസ് ഷോയ്ക്കെതിരെ ഗുരുതര ആരോപണവുമായി അഖിൽ മാരാർ
ഏറെ ആരാധകർ ഉള്ള പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ. ഈ ഷോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സീസണ്‍ 5 മത്സരാര്‍ത്ഥിയും വിജയ്യുമായ അഖില്‍ മാരാര്‍ രംഗത്ത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ് ബിഗ് ബോസ് എന്നും സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ച നെറികേടിനെ കുറിച്ച് പറയാതിരിക്കാനാവില്ലെന്നും അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയ ലൈവില്‍ പറഞ്ഞു. ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ…
Read Moreവെള്ളത്തിലും കരയിലും ചൂട് ദുരിതം വിതയ്ക്കുന്നു; മത്സ്യങ്ങൾ ചത്ത് പൊങ്ങുന്ന കാഴ്‌ച പതിവാകുന്നു
ബെംഗളൂരു : വേനലിൽ കുടിവെള്ളം പോലും ദുരിതമാകുന്നു. അതിനിടയിലാണ് തുംകൂർ ജില്ലയിലെ സിറ താലൂക്കിലെ ദൊഡ്ഡഗൂള ഗ്രാമത്തിലെ തടാകത്തിൽ ചൂട് കനത്തതോടെ മീനുകൾ ചത്തു പൊങ്ങുന്നു. ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങുന്ന സംഭവങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ജനുവരി മുതൽ സൂര്യതാപം വർധിച്ചതിനാൽ തടാകത്തിലെ വെള്ളം വറ്റി മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്. മഴയില്ലാത്തതിനാൽ പല തടാകങ്ങളും പൂർണമായും ശൂന്യമാണ്. വീണ്ടും ചില തടാകത്തിലെ കുഴികളിലെ ചെറിയ വെള്ളത്തിൽ മത്സ്യം അതിജീവിച്ചു പോരുന്നുണ്ട്. എന്നാൽ ഈയിടെയായി സൂര്യൻ്റെ ചൂട് വർധിച്ചതിനാൽ തടാകത്തിലെ വെള്ളം പൂർണമായും വറ്റി. അങ്ങനെ കായലിലെ മത്സ്യങ്ങൾക്ക് ജീവൻ…
Read Moreപെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ
ബെംഗളൂരു : എട്ടുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മദനായകനഹള്ളി സ്വദേശിയായ 56-കാരനാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതിമാരുടെ കുട്ടിയാണ് ലൈംഗികാതിക്രമം നേരിടേണ്ടിവന്നത്. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കുപോയതോടെയാണ് സംഭവം. ഈ സമയത്ത് സ്ഥലത്തെത്തിയ വീട്ടുടമ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞെത്തിയ രക്ഷിതാക്കളെ കുട്ടി വിവരമറിയിച്ചു. ഇതോടെയാണ് രക്ഷിതാക്കൾ മദനായകനഹള്ളി പോലീസിൽ പരാതിനൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreപിയുസിയിൽ മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ മകളെ അമ്മ കുത്തി കൊലപ്പെടുത്തി.
ബംഗളൂരു: ബനശങ്കരി പോലീസ് സ്റ്റേഷൻ പരുത്തിയിൽ നിസാര കാരണത്താൽ അമ്മയും മകളും തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. രണ്ടാം പി.യു.സി.യിൽ മാർക്ക് കുറഞ്ഞതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മകൾ കത്തിയെടുത്ത് വീശുകയായിരുന്നു. ഇടയിൽ മകൾ കുത്തേറ്റ് മരിക്കുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സാഹിതിയാണ് (18) കൊല്ലപ്പെട്ടത്. പത്മജ (60) ആണ് മകളെ കൊലപ്പെടുത്തിയ അമ്മ. രണ്ടാം പിയുസിയിൽ കുറഞ്ഞ മാർക്ക് വാങ്ങിയതിന് മകളെ അമ്മ ചോദ്യം ചെയ്തു. ഇതേച്ചൊല്ലി അമ്മയും മകളും തമ്മിൽ നിരന്തരം വഴക്കുണ്ടായതായി പറയപ്പെടുന്നു.…
Read Moreസൂക്ഷിച്ചോളൂ പരിശോധനയ്ക്ക് ഇനി പ്രത്യേക സംഘം; ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറിയാൽ പിടിവീഴും
ബെംഗളൂരു : യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും സ്ലീപ്പർ കോച്ചുകളിൽ ജനറൽ ടിക്കറ്റുമായി കയറുന്ന യാത്രക്കാരെ പിടികൂടാനും പ്രത്യേക സംഘത്തെ നിയോഗിച്ച് ബെംഗളൂരു റെയിൽവേ ഡിവിഷൻ. ആർ.പി.എഫ്. ജീവനക്കാരും റെയിൽവേ സ്‌റ്റേഷൻ ജീവനക്കാരും ഉൾപ്പെടുന്നതാണ് ഇത്തരം സംഘങ്ങൾ. കെ.എസ്.ആർ. ബെംഗളൂരു, വിശ്വേശരായ ടെർമിനൽ, യശ്വന്തപുര, യെലഹങ്ക റെയിൽവേ സ്റ്റേഷനുകളിലാണ് ഇവരുടെ സേവനമുണ്ടാകുക. അവധിക്കാലമായതോടെ ദീർഘദൂര തീവണ്ടികളിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. ജനറൽ ടിക്കറ്റുകളെടുക്കുന്ന യാത്രക്കാർ സ്ലീപ്പർ കോച്ചുകളിൽ കയറുന്നത് യാത്രക്കാർ തമ്മിലുള്ള തർക്കത്തിടയാക്കുന്നത് പതിവാണ്. ഇതോടെയാണ് പ്രത്യേകസംഘത്തെ നിയോഗിക്കാൻ അധികൃതർ തീരുമാനിച്ചത്. സ്ലീപ്പർ ക്ലാസുകളിൽ ടിക്കറ്റ് പരിശോധനയ്ക്ക്…
Read Moreമടവറ ടോൾഗേറ്റിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ കൂടി മരിച്ചു
ബെംഗളൂരു: മടവര ടോൾഗേറ്റിന് സമീപം കഴിഞ്ഞ 21-ന് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ഇതോടെ കേസിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തിൽ മാരുതി ബലേനോ മറിഞ്ഞ ഓമ്‌നിയുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. തൽഫലമായി, ഒരു പെൺകുട്ടിയെ ജീവനോടെ കത്തി മരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ 14 പേരിൽ നാല് പേരുടെ നില ഗുരുതരമായിരുന്നു, അതിൽ മൂന്ന് പേരാണ് ഇപ്പോൾ മരണമടഞ്ഞത്.
Read Moreഉപഭോക്താവിൻ്റെ പോക്കറ്റ് കത്തിക്കാൻ വീണ്ടും തക്കാളി വില ഉയരുന്നു
ബെംഗളൂരു: തക്കാളി വില വീണ്ടും നാനൂറ് രൂപ കടന്നു. പത്ത് കിലോ തക്കാളി പെട്ടിയുടെ വില നാനൂറ് രൂപയിലെത്തി ഉപഭോക്താക്കളുടെ കൈ പൊള്ളിക്കാനൊരുങ്ങിയിരിക്കുകയാണ്. വെയിലിൻ്റെ ചൂടുകാരണം തക്കാളി കൃഷി ആരംഭിക്കാത്തതാണ് വില ഉയരാൻ കാരണം. കൂടാതെ മുൻപത്തെ തക്കാളിയുടെ വിളവെടുപ്പിൽ പ്രതീക്ഷിച്ച വിളവുണ്ടായില്ല വെയിലിൻ്റെ ഫലമായി പ്രതീക്ഷിച്ചതിലും നേരത്തെ ജലലഭ്യത കുറഞ്ഞു. കുഴൽക്കിണറുകളിലെ വെള്ളവും വറ്റിയതിനാൽ പല കർഷകരും നിലവിൽ തക്കാളി കൃഷി ആരംഭിച്ചിട്ടില്ല. ഇന്ന് രാവിലെ ചിക്കബള്ളാപ്പൂർ എപിഎംസി മാർക്കറ്റിൽ തക്കാളിക്ക് 400 രൂപയായി. നാളെ ഇത് ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഉൽപ്പാദനത്തിലെ…
Read More