കർണാടകയിൽ ‘വ്യാജ ഡോക്ടർമാർ’ക്കെതിരെ നടപടി: 1400-ലധികം ക്ലിനിക്കുകൾ അടച്ചുപൂട്ടും

crime

ബംഗളൂരു: നിരവധി പരാതികൾക്ക് ശേഷം കർണാടകയിൽ ‘വ്യാജ ഡോക്ടർമാർ’ നടത്തുന്ന അനധികൃത മെഡിക്കൽ ക്ലിനിക്കുകൾ സീൽ ചെയ്യാൻ കർണാടക ആരോഗ്യ വകുപ്പ് ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് ഉത്തരവിട്ടു.

സംസ്ഥാന സർക്കാർ ഇതിനകം തന്നെ ഇത്തരത്തിലുള്ള 1,400-ലധികം ക്ലിനിക്കുകൾ കണ്ടെത്തി. അവയ്‌ക്കെതിരെ കേസുകൾ ഫയൽ ചെയ്യുന്ന പ്രക്രിയയിലാണ്.

  കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;

കൊവിഡ് 19 ന് ശേഷം സംസ്ഥാനത്ത് വ്യാജ ക്ലിനിക്കുകൾക്ക് എതിരെയുള്ള പരാതി വർധിച്ചു.

കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ക്ലിനിക്കുകൾ നിരീക്ഷിക്കാനും അടച്ചുപൂട്ടാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് 1,434 വ്യാജ മെഡിക്കൽ പ്രാക്ടീഷണർമാരെ ആരോഗ്യവകുപ്പ് ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും അവർക്കെതിരെ കേസെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts